അമ്മ മരിക്കാൻകിടക്കുമ്പോൾ ആത്മാവ് വിട്ടു പോകാനായി നടത്തിയ പ്രാർഥനയിൽ ഞാൻ പങ്കെടുത്തില്ല- ബാബുരാജ്

ഒരുകാലത്ത് മലയാള സിനിമയിലെ ആക്ഷൻ താരങ്ങളിൽ ഒരാളായി തിളങ്ങിയ തെന്നിന്ത്യൻ സുന്ദരിയായിരുന്നു വാണി വിശ്വനാഥ്. ഇത്തരമൊരു മെയ്‌വഴക്കവും അസാമാന്യപ്രകടനവും കാഴച വച്ച വേറെയൊരു നടി മലയാളത്തിൽ വേറെ ഉണ്ടായിട്ടില്ല. ഡ്യൂപ്പുകൾ പോലുമില്ലാതെ ആക്ഷൻ രംഗങ്ങൾ ചെയുന്ന വാണി ഒരു കാലത്ത് ഉണ്ടാക്കിയ ഓളം അത്രത്തോളം ആയിരുന്നു.

സിനിമയിൽ എത്തുന്നത് മുമ്പ് തന്നെ വാണി വിശ്നാഥ് ഇന്ത്യയൊട്ടാകെ പ്രശസ്‌ത ആയിരുന്നു താരം. ഒരു പ്രൊഫഷണൽ ഹോഴ്സ് റൈഡറായിരുന്നു വാണി. നിരവധി ഹോഴ്സ് റൈഡിങ് മത്സരങ്ങളിൽ താരം ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടുണ്ട്. ഇന്ത്യയിലെ നമ്പർ വൺ വുമൺസ് ജോക്കി എന്നായിരുന്നു താരത്തെ അറിയപ്പെട്ടിരുന്നത്. ബുള്ളറ്റ് റൈഡർ കൂടിയായി താരം കുറെ ബുള്ളറ്റ് റേസിൽ പങ്കെടുത്തിട്ടുണ്ട്. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റും നേടിയിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. നടൻ ബാബുരാജിനെയാണ് താരം വിവാഹം ചെയ്തത്. ബാബുരാജുമായി പ്രണയത്തിൽ ആയിരുന്നു വാണി. ഇരുവർക്കും 4 മക്കളുണ്ട്

ഇപ്പോളിതാ സിനിമയെക്കുറിച്ചും അമ്മയെക്കുറിച്ചും പറയുകയാണ് താരം, ജോജിയുടെ കഥ കേട്ടപ്പോൾ സത്യത്തിൽ ഞാൻ ‘ഷോക്ഡ്’ ആയി. ഒരു മറുപടി കൊടുക്കാതെ കാറും എടുത്തു തിരികെ പോന്നു. കാരണം ഞാൻ ക്രിസ്ത്യാനി ആണ്. എന്റെ അമ്മ മരിക്കാൻ കിടക്കുമ്പോൾ ആത്മാവ് വിട്ടു പോകാനായി നടത്തിയ പ്രാർഥനയിൽ ഞാൻ പങ്കെടുത്തില്ല. ഇത്രയും നാൾ സ്നേഹിച്ച ഒരാൾ ‘വിട്ടു പോകണേ’ എന്നു പ്രാർഥിക്കാൻ എനിക്ക് കഴിയില്ലായിരുന്നു. ഈ ഓർമകൾ എന്നെ ബാധിച്ചു. എനിക്ക് ഇത്രയും ആഴമുള്ള കഥാപാത്രം ഉൾക്കൊള്ളാൻ കഴിയുമോ എന്നു ആദ്യം സംശയിച്ചെന്ന് ബാബുരാജ് പറഞ്ഞു