മാസപ്പടി വിവാദത്തില്‍ ഇരുമുന്നണികളും ഒളിച്ചുകളിക്കുന്നു, ഇപി ജയരാജന്‍ മാസപ്പടിയുടെ ആശാന്‍

കോട്ടയം. വ്യവസായങ്ങള്‍ നടത്തുന്നതിനുള്ള തടസ്സം നീക്കാനാണ് മാസപ്പടി കൊടുത്തത്. വിവാദത്തില്‍ രണ്ട് മുന്നണികളും ഒളിച്ചുകളിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ഇതില്‍ ഒന്നാം പ്രതി പിണറായി വിജയനാണെന്നും കേരളത്തിന്റെ പ്രതിപക്ഷ നേതാവ് കള്ളന് കഞ്ഞിവെച്ചവനാണെന്നും അദ്ദേഹം ആരോപിച്ചു.

പാവപ്പെട്ട പെണ്‍കുട്ടിക്ക് മാസമാസം വ്യക്തിപരമായ ഒരു കാശും കമ്പനിക്ക് വേറെ കാശുമാണോ എന്ന് സുരേന്ദ്രന്‍ ചോദിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വിജയ വിജയ വിജയ എന്ന് വിളിച്ച് പിണറായി വിജയന് ഭജഗോവിന്ദം പാടുകയാണെന്നും. ജയരാജന്‍ മാസപ്പടിയുടെ ആശാനാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വികസനമാണ് ചര്‍ച്ച ചെയ്യുന്നതെന്നും.

കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ എല്ലാ മണ്ഡലത്തിലും ചര്‍ച്ചയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വികസനം പറയുന്ന കോണ്‍ഗ്രസും സിപിഎമ്മും പുതുപ്പള്ളി മണ്ഡലത്തിലൂടെ സഞ്ചരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.