ബാദുഷ 2000 രൂപ തരും കുഞ്ഞിന് എന്തെങ്കിലും വാങ്ങിക്കൊടുക്ക്.. ആനന്ദ് അന്ന് പറഞ്ഞ വാക്കുകളാണത്, കുറിപ്പുമായി ആർ എസ് വിമൽ

മലയാള സിനിമയിലെ പ്രശസ്തരായ നിർമ്മാതാക്കളായ ബാദുഷയെക്കുറിച്ചും ആനന്ദ് പയ്യന്നൂരിനെക്കുറിച്ചും സംവിധായകൻ ആർ എസ് വിമൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ജീവിതത്തിൽ പ്രതിസന്ധിഘട്ടങ്ങളിൽ താങ്ങാവുന്നത് സൗഹൃദങ്ങളാണെന്ന് ആർ എസ് വിമൽ ഓർമ്മപ്പെടുത്തുന്നു

കുറിപ്പിങ്ങനെ

ഹൃദയം തൊട്ട ഒരു സൗഹൃദത്തിന്റെ കഥ..വർഷങ്ങൾ മുൻപ് ഏഷ്യാനെറ്റിലെ ജോലി ഉപേക്ഷിച്ചു സിനിമ ചെയ്യാൻ നടന്ന കാലം…. അറക്കൽ ബീവിയെക്കുറിച്ച് സിനിമ ചെയ്യാൻ ഒരു സുഹൃത്ത് പറഞ്ഞിട്ട് ഞാൻ വയനാട്ടിലേക്കു പോയി… അവിടിരുന്നു സ്ക്രിപ്റ്റ് തീർത്തു.. പക്ഷെ പടം നടന്നില്ല.. തിരിച്ചു വീട്ടിലേക്കു പോകാൻ കാശില്ല.. ദിവസങ്ങൾക്കു ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുകയാണ്.. മകൾക്കു എന്തെങ്കിലും കൊണ്ടുകൊടുക്കണം.. പക്ഷെ കാശില്ല..ആദ്യം വിളിച്ചത് സുഹൃത്തും സഹോദരനുമായ ആനന്ദ് പയ്യന്നൂരിനെയാണ്..

അന്ന് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയ ആനന്ദ് കേരളത്തിന്‌ പുറത്തായിരുന്നു.. കൊച്ചി വരെ പൊക്കൊളു.. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയ ബാദുഷ 2000 രൂപ തരും കുഞ്ഞിന് എന്തെങ്കിലും വാങ്ങിക്കൊടുക്ക്.. ആനന്ദ് അന്ന് പറഞ്ഞ വാക്കുകളാണത്.. കൊച്ചിയിലെത്തി ബാദുഷയെ കണ്ടു.. ഇന്നത്തേതിനേക്കൾ മെലിഞ്ഞിട്ടാണ് അന്ന് ബാദുഷ..2000 രൂപ തന്നു…ഒരു നിസ്സഹായന്റെ കണ്ണിലെ നനവ് ബാദുഷക്ക് മനസിലായെന്നു പിന്നീട് ആനന്ദിനെ വിളിച്ചു പറഞ്ഞു.. എന്തായാലും ആ സൗഹൃദം വലുതായി.. ഇപ്പോൾ അവർ രണ്ടുപേരും നിർമാതാക്കളും ഞാൻ സംവിധായനുമായി…

എന്റെ ആദ്യ പടത്തിനു അഡ്വാൻസ് തന്നത് ആനന്ദ് ആയിരുന്നു… പക്ഷെ അന്ന് അത് നടന്നില്ല.ദീർഹനാളുകൾക്ക് ശേഷം ഞങ്ങൾ ഇന്നലെ ഒരുമിച്ച് കണ്ടു.. ഓർമ്മകൾ പങ്കുവെച്ചു.. സാക്ഷിയായി നിർമാതാവ് ബി. രാകേഷും ഉണ്ടായിരുന്നു… സൗഹൃദങ്ങൾ ഉണ്ടാക്കുന്ന സ്നേഹം ജീവിതത്തിന്റെ ഏറ്റവും വലിയ വഴികാട്ടിയാണെന്നു ഒരിക്കൽക്കൂടി ഓർക്കുന്നു