‘ശവപ്പെട്ടി തയ്യാറാക്കി വെച്ചോളു’ ശ്രീനിവാസൻ കൊലപാതക കേസ് അന്വേഷിക്കുന്ന ഡിവൈഎസ്‍പിക്ക് PFI കാരുടെ വധഭീഷണി

പാലക്കാട്. ആര്‍എസ്എസ് നേതാവ് ശ്രീനിവാസൻ കൊലപാതക കേസ് അന്വേഷിക്കുന്ന ഡിവൈഎസ്‍പിക്ക് വധഭീഷണി. നര്‍ക്കോട്ടിക്ക് ഡിവൈഎസ്‍പി അനില്‍ കുമാറിനാണ് ഭീഷണി ഉണ്ടായിരിക്കുന്നത്. വിദേശത്ത് നിന്നും ഞായറാഴ്ച രാത്രി ഒൻപതരക്കാണ് ഭീഷണി പെടുത്തുന്ന ഫോൺ കാൾ എത്തുന്നത്. ‘ശവപ്പെട്ടി തയ്യാറാക്കി വെച്ചോളു’ എന്നായിരുന്നു ഫോണിലൂടെ അനില്‍ കുമാറിനെ ഭീഷണിപെടുത്തിയത്. പോപ്പുലർ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതിലാണ് ഭീഷണി.

അതേസമയം ശ്രീനിവാസന്‍ കൊലപാതക കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. പിഎഫ്ഐ ഏരിയ പ്രസിഡൻ്റ് അൻസാർ, അഷറഫ് എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇരുവരെയും ഒളിവിൽ കഴിയുന്നിടത്തുനിന്നു അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ എസ്‍ഡിപിഐ സംസ്ഥാന കമ്മറ്റിയംഗം അമീർ അലിയെ ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചന, പ്രതികളെ സഹായിക്കൽ, തെളിവ് നശിപ്പിക്കൽ കുറ്റത്തിനാണ് അമീര്‍ അലിയെ അറസ്റ്റ് ചെയ്യുന്നത്.

ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിനു തലേദിവസവും അതേദിവസവും പാലക്കാട് ജില്ലാ ആശുപത്രിയിൽ നടന്ന ഗൂഢാലോചനയിൽ അമീർ അലി മുഖ്യപങ്ക് വഹിച്ചതായി കണ്ടെത്തുകയായിരുന്നു. ഈ വർഷം ഏപ്രിൽ 16 ന് ആയിരുന്നു മേലാമുറിയിലെ കടയിൽ കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുന്നത്.