ഗവർണർക്കെതിരെ കരിങ്കൊടി വീശിയും കാറിലിടിച്ചും പ്രതിഷേധം, ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തിരുവനന്തപുരം: ഗവർണറുടെ വാഹനത്തിനു നേരെ കരിങ്കൊടി വീശിയും കാറിന്റെ ചില്ലിൽ കല്ലുകൊണ്ട് ഇടിച്ചും പ്രതിഷേധിച്ച എസ് എഫ് ഐ ഗുണ്ടകൾക്കെതിരെ കേസെടുത്ത് പൊലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഏഴുപേർക്കെതിരെയാണ് കേസെയുത്തിരിക്കുന്നത്. പ്രതിഷേധം നടത്തിയ 19 പേരെപൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിൽ ഏഴുപേർക്കെതിരെ രണ്ട് കേസും ബാക്കിയുള്ളവർക്കെതിരെ ഓരോ കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.

തിരുവനന്തപുരം കന്‍റോണ്‍മെന്‍റ്, പേട്ട, വഞ്ചിയൂർ സ്റ്റേഷനുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ തുടർനടപടികൾക്കായി ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറോട് ഡി.ജി.പിയും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും റിപ്പോർട്ട്‌ തേടിയിരുന്നു. റിപ്പോർട്ട്‌ തയാറാക്കാൻ കമീഷണർ സിറ്റി ഡി.സി.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സർവകലാശാലകളിൽ സംഘ്പരിവാർ അനുകൂലികളെ കുത്തിനിറക്കുന്ന ഗവർണറുടെ നടപടിക്കെതിരെ ഏതാനും ദിവസമായി എസ്.എഫ്.ഐ കരിങ്കൊടി പ്രതിഷേധത്തിലാണ്. തിങ്കളാഴ്ച രാത്രി ഏഴോടെ ഡൽഹിക്ക് പോകാനായി വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു എസ്.എഫ്.ഐ പ്രതിഷേധവും നാടകീയ സംഭവങ്ങളും. ആദ്യം പാളയത്തും പിന്നീട് ജനറൽ ആശുപത്രി ജങ്ഷനിലുമായിരുന്നു എസ്.എഫ്.ഐ പ്രതിഷേധം. തുടർന്ന് പേട്ട പള്ളിമുക്കിലും പ്രതിഷേധക്കാർ ചാടിവീണതോടെയാണ് കാർ നിർത്തി ഗവർണർ പുറത്തിറങ്ങി. ക്ഷുഭിതനായ അദ്ദേഹം ഈ ഗുണ്ടകളാണോ തിരുവനന്തപുരത്തെ റോഡ് ഭരിക്കുന്നതെന്ന് മുതിർന്ന പൊലീസ് ഓഫിസർമാരോട് ചോദിച്ചു.

‘മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്‍റെ പാർട്ടിയുടെയും ഗൂഢാലോചനയെ തുടർന്നാണ് തന്നെ കായികമായി അക്രമിക്കുന്നതെന്നും ആരോപിച്ചു. മുഖ്യമന്ത്രിയുടെ പാർട്ടിയുടെ ഗൂഢാലോചനയുടെ ഭാഗമായാണ് ഇതു ചെയ്യുന്നത്. എന്‍റെ കാറിൽ ഇടിക്കുന്നതാണോ ജനാധിപത്യം.

എങ്കിൽ അവർ മുഖ്യമന്ത്രിയുടെ കാറിൽ ഇടിക്കട്ടെ. ഇതിനെ എങ്ങനെ ജനാധിപത്യം എന്ന് വിളിക്കാനാകും?.മുഖ്യമന്ത്രിയുടെ കാറിനടുത്തേക്ക് ആരെയെങ്കിലും അനുവദിക്കുമോ? എന്നാൽ, ഗവർണറുടെ കാറിന്‍റെ അടുത്തേക്ക് വരാൻ അനുവദിക്കുന്നു. എന്നെ ശാരീരികമായി ആക്രമിക്കാനുള്ള ഗൂഢാലോചനക്ക് മുഖ്യമന്ത്രി നേതൃത്വം നൽകുന്നു. ഗുണ്ടകളെയും ക്രിമിനലുകളെയും അനുവദിക്കുന്ന പ്രശ്നമില്ല.

മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെയും പാർട്ടിയും ചേർന്ന് ഈ ഗൂഢാലോചന നടത്തുമ്പോൾ പൊലീസുകാർ എന്തുചെയ്യുമെന്നും ഗവർണർ ചോദിച്ചു. ഇതിനു ശേഷം കാറിൽ യാത്ര തുടർന്ന ഗവർണർ വിമാനത്താവളത്തിൽ മാധ്യമങ്ങളെ കാണുകയും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം നടത്തുകയും ചെയ്തു.