കനത്ത മഴയിലും കാറ്റിലും പത്തനംതിട്ടയിലും കൊല്ലത്തും വലിയ നാശനഷ്ടം; മരം വീണ് രണ്ട് മരണം

പത്തനംതിട്ട. കനത്ത കാറ്റിലും മഴയിലും അടൂരിലും കൊട്ടാരക്കരയിലും കനത്ത നാശം. കത്ത മഴകഴിഞ്ഞ് വീടിന് പുറത്തിറങ്ങിയ വിട്ടമ്മ റബ്ബര്‍ മരം വീണ് കൊട്ടാരക്കരയില്‍ മരിച്ചു. കൊട്ടാരക്കര ഇഞ്ചക്കാട് സ്വദേശി ലളിതകുമാരിയാണ് മരിച്ചത്. 62 കാരിയായ ലളിതകുമാരിയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കുവാന്‍ സാധിച്ചില്ല. അതേസമയം അടൂരിലും മരം വീണ് ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി.

അടൂര്‍ നെല്ലിമുകള്‍ സ്വദേശി മനുമോഹനാണ് മരിച്ചത്. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന മനുവിന്റെ ദേഹത്തേക്ക് മരം വീഴുകയായിരുന്നു. ചൂരക്കോട് കളത്തട്ട് ജംക്ഷനിലായിരുന്നു സംഭവം. മനുമോഹന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഈ പ്രദേശത്ത് ഗതാഗതം തടസപ്പെട്ട നിലയിലാണ്. കനത്ത മഴയില്‍ പലയിടത്തും മരം വീണ് കിടക്കുകയാണ്.

ആയൂരില്‍ കശുവണ്ടി ഫാക്ടറിയുടെ മേല്‍ക്കൂര പറന്ന് പോയി. ഇത് ചെന്ന് വീണത് വീടിന്റെ മുകളിലാണ് എന്നാല്‍ വീട്ടുകാര്‍ രക്ഷപ്പെട്ടു. കൊട്ടാരക്കരയില്‍ ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടതായി വിവരമുണ്ട്.