തിരുവനന്തപുരത്ത് വീട്ടല്‍ പ്രസവം, അമ്മയും കുഞ്ഞും മരിച്ചു, കേസെടുത്ത് പോലീസ്

തിരുവനന്തപുരം. കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവം നടത്താന്‍ ശ്രമിച്ച് ഗുരുതരാവസ്ഥയിലായ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചു. പൂന്തുറ സ്വദേശിനി ഷമീനയും കുഞ്ഞുമാണ് മരിച്ചത്. രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മരണം സംഭവിച്ചത്. അതേസമയം വീട്ടില്‍ പ്രസവം എടുക്കുക എന്നത് വീട്ടുകാരുടെ തീരുമാനമായിരുന്നു എന്നാണ് വിവരം.

ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് പ്രസവം എടുക്കാന്‍ ആരംഭിച്ചത്. കുഞ്ഞ് ഭാഗികമായി പുറത്തുവന്നെങ്കിലും പിന്നീട് കുടുങ്ങിയതോടെ രക്തസ്രാവമുണ്ടാകുകയായിരുന്നു. വൈകിട്ട് 5.30 ആയിട്ടും വീട്ടുകാര്‍ കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ആറ് മണിയോടെയാണ് യുവതിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം ആശുപത്രിയില്‍ എത്തും മുമ്പ് തന്നെ യുവതിയും കുഞ്ഞും മരിച്ചിരുന്നു. സംഭവത്തില്‍ കേസെടുത്ത നേമം പോലീസ് അന്വേഷണം ആരംഭിച്ചു.