സ്ത്രീധനം ഉപയോ​ഗിച്ച് ജെസിബിയും കാറും വീടും വയ്ച്ചിട്ട് മറ്റൊരു സ്ത്രീയുമായി പ്രണയം, ഭാര്യയേ തല്ലി ചതച്ചു

സ്ത്രീധനമായി കിട്ടിയ സ്വർണ്ണം വിറ്റ് ജെ സി ബിയും കാറും വാങ്ങിയിട്ട് വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയേ തല്ലി ചതച്ച ഭർത്താവിനെ അറസ്റ്റ് ചെയ്യാത്തതിനാൽ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. വയനാട് സുൽത്താൻ ബത്തേരി മൂലങ്കാവ് ആര്യഒ പറമ്പിൽ പരേതനായ മുരളീധരൻ്റെ യും സിന്ധുവിൻ്റെ യും മകൾ അശ്വതി എന്ന് 27 കാരി നീതി കൊടുക്കാൻ വയനാട് എസ് പി, ഡി വൈ എസ് പി ഇവരുടെ വാതിലുകളിൽ മുട്ടിയിട്ടും രക്ഷയില്ല. തുടർന്ന് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. അശ്വതിയുടെ പിതാവ് ബംഗ്ളൂരുവിൽ റെയിൽവേ ലോക്കോ പൈലറ്റായിരിക്കെ അവകടം പറ്റി രണ്ട് കാലും മുറിച്ച് മാറ്റപ്പെട്ടിരുന്ന ആളായിരുന്നു.

അശ്വതിയുടെ പണവും സ്വർണ്ണവും എല്ലാം ഇപ്പോൾ നഷ്ടപ്പെട്ടു. ശരീരമാകെ മർദ്ദിച്ചു. കേസ് കൊടുത്തിട്ട് കേസെടുക്കുന്നില്ല. 2000 ഓഗസ്റ്റ് 20നാണ് ജെസിബി ഓപ്പറേറ്ററായ കൊല്ലം കൊട്ടാരക്കര വാളകം സുരഷ് ഭവനിൽ സുരേന്ദ്രൻ്റെയും രാധാമണിയുടെയും മകൻ സുരേഷ് (33) അശ്വതിയെ വിവാഹം കഴിച്ചത്. വിവാഹദിനത്തിൽ ഭർതൃവീട്ടിലെത്തിയപ്പോൾ ഭർതൃസഹോദരിക്കും മാതാവിനും നാട്ടുനടപ്പ് പ്രകാരം നൽകേണ്ട സ്വർണ്ണാഭരണം നൽകണമെന്നാശ്യ പെട്ട് അന്ന് തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഭർതൃ വീടിൻ്റെ കടബാധ്യത തീർക്കുവാനായ് ബാക്കിയുള്ള സ്വർണ്ണവും എടുക്കുകയും അശ്വതി അറിയാതെ ആ വീട് വില്ക്കുകയും ചെയ്തു. സുൽത്താൻ ബത്തേരി പോലീസിൽ പരാതി നൽകിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. തുടർന്ന് .ഡ്ഗ്ഗ്പ്പ്. വനിതാ കമ്മിശ സ‘ജില്ല പോലിസ് മേധാവി എന്നിവർ ക്ക് പരാതി നൽകി. ഇതിനിടയിൽ കൊട്ടാരക്കര ഡ്യ്യ്ശ്പ്പ് സുൽത്താൻ ബത്തേരി പോലിസുമായ് ബന്ധപ്പെട്ട് പണം നല്കി കേസ് തീർക്കാം എന്ന് വാടസ്പ്പ് സന്ദേശം അയച്ചിരുന്നു.