പിണറായിയുടെ അച്ഛന്‍ കള്ള് കുടിച്ചു തേരാപ്പാരാ നടക്കുകയായിരുന്നു,അധിക്ഷേപിച്ച്‌ സുധാകരന്‍

പെരിയ: മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിച്ചും ജാതി പറഞ്ഞാക്ഷേപിച്ചും വീണ്ടും കെ.സുധാകരന്‍. വി.എസിനെയും വെറുതേവിട്ടില്ല. പെരിയയില്‍ നടന്ന ശരത് ലാല്‍, കൃപേഷ് അനുസ്മരണ ചടങ്ങിലാണ് സുധാകരന്‍ മുഖ്യമന്ത്രിയെയും വി.എസ്. അച്യുതാനന്ദനെയും അധിക്ഷേപിച്ചത്.

ചെത്തുകാരന്റെ മകന്‍ 42 വണ്ടികളുടെ എസ്‌കോര്‍ട്ടുമായാണ് സഞ്ചരിക്കുന്നത്. പി.ആര്‍ ഏജന്‍സിയുടെ തിരക്കഥയ്ക്കനുസരിച്ച്‌ ചലിക്കുന്ന പിണറായിക്ക് സ്വയം ചിരിക്കാനാറിയില്ല. ചിരിച്ചാല്‍ ഇളിഭ്യനാവും. പിണറായി കാലു വച്ചപ്പോള്‍ കേരളം മുടിഞ്ഞു. ഞാന്‍ നേരത്തേ ചെത്തുകാരന്റെ മകനെന്ന് വിളിച്ചപ്പോള്‍ ചെത്തുകാരന്റെ മകന്‍ തന്നെയെന്ന് പിണറായി പ്രതികരിച്ചത് മാന്യത കൊണ്ടല്ല. ചര്‍ച്ച തുടര്‍ന്നാല്‍ പലതും പുറത്തു വരുന്നത് ഒഴിവാക്കാനാണ്. മുല്ലപ്പള്ളിയുടെ പിതാവ് ഗോപാലന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുമ്ബോള്‍ പിണറായിയുടെ അച്ഛന്‍ കള്ള് കുടിച്ചു തേരാപ്പാരാ നടക്കുകയായിരുന്നു.

ഭരണ പരിഷ്‌കാര കമ്മിഷനായ കോന്തന്‍ എന്ത് റിപ്പോര്‍ട്ടാണ് നാടിന്റെ പരിഷ്‌കാരത്തിന് നല്‍കിയതെന്നാണ് വി.എസിനെക്കുറിച്ചു പറഞ്ഞത്.