ലോക ശക്തികളിൽ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചു മോദി

ലോകത്തിലെ തന്നെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചു ഭാരതത്തിന്റെ പ്രധാനസേവകൻ നരേന്ദ്ര മോദി. ഇന്ത്യൻ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റു പ്രമുഖ വ്യക്തികളെ പിന്തള്ളി ഒന്നാമതെത്തിയത് .ആഭ്യന്തര മന്ത്രി അമിത് ഷായും ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാ​ഗവതുമാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. ബിജെപിയും ആർഎസ്എസും മുന്നോട്ട് വയ്‌ക്കുന്ന ആശയങ്ങൾ ജനങ്ങൾ ഏറ്റെടുക്കുന്നതിന്റെ തെളിവാണ് പട്ടിക. രാഷ്‌ട്രീയ വൈഭവത്തിനപ്പുറം തുടർച്ചയെയും ഏകീകരണത്തെയും അടിവരയിടുന്നു.

ഓരോ വർഷം കഴിയുന്തോറും പ്രധാനമന്ത്രിയോടുള്ള പ്രിയം ഇന്ത്യക്കാർക്ക് കൂടി വരുന്നുവെന്നാണ് ഇം​ഗ്ലീഷ് ദിനപത്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. 95.6 ദശലക്ഷം ഫോളോവേഴ്‌സാണ് അദ്ദേ​ഹത്തിന് എക്‌സ് പ്ലാറ്റ്‌ഫോമിലുള്ളത്. ലോകനേതാക്കളുമായി താരതമ്യപ്പെടുമ്പോൾ വളരെ വലുതാണ്. പട്ടികയിൽ നാലം സ്ഥാനത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ്. അഞ്ചാം സ്ഥാനത്ത് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമാണ്.ഇന്ത്യയിലെ ശക്തരായ 40 വ്യക്തികൾ ഒന്നാമതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ
അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി
RIL ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി
കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ
കേന്ദ്ര റെയിൽവേ, ടെലികോം, ഐടി മന്ത്രി അശ്വിനി വൈഷ്ണവ്
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി
കോൺഗ്രസ് എംപി രാഹുൽ
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ
ഡൽഹി മുഖ്യമന്ത്രിയും എഎപി മേധാവിയുമായ അരവിന്ദ് കെജ്രിവാൾ
ആർബിഐ ഗവർണർ ശക്തികാന്ത ദാസ്
കേന്ദ്ര ഭവന, നഗരകാര്യ, പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി
സുപ്രീം കോടതി ജഡ്ജി സഞ്ജീവ് ഖന്ന
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
ആരോഗ്യ കുടുംബക്ഷേമ മന്ത്രി മൻസുഖ് മാണ്ഡവ്യ
ബിഹാർ മുഖ്യമന്ത്രിയും ജെഡിയു തലവനുമായ നിതീഷ് കുമാർ
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ
റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സണും സ്ഥാപകയുമായ നിത അംബാനി
നടൻ ഷാരൂഖ് ഖാൻ
ടാറ്റാ ഗ്രൂപ്പ് ചെയർപേഴ്സൺ നടരാജൻ ചന്ദ്രശേഖരൻ
മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ
എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ആക്ടിംഗ് ഡയറക്ടർ രാഹുൽ നവിൻ
പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവ്
ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ്, കായിക യുവജനകാര്യ മന്ത്രി അനുരാഗ് ഠാക്കൂർ
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ
ആർഎസ്എസ് സർ കാര്യവാഹ് ദത്താത്രേയ ഹൊസബലെ
ബിസിസിഐ സെക്രട്ടറി ജയ് ഷാ
കോൺഗ്രസ്സ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ
വിപ്രോ സ്ഥാപകൻ അസിം പ്രേംജി
വിരാട് കോലി
തെലങ്കാന മുഖ്യമന്ത്രി അനുമുല രേവന്ത് റെഡ്ഡി
ഡൽഹി എൽജി വിനയ് കുമാർ സക്‌സേന എന്നിവർ ആണ്,

അതേസമയം, മോദി ഗ്യാരണ്ടി ജനങ്ങൾക്ക് പുത്തൻ ഉണർവും ഊർജ്ജവും നൽകിയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിൽ 10 രാജ്യസഭാ സീറ്റുകളിൽ 10ൽ 8 എണ്ണത്തിലും ബിജെപി സ്ഥാനാർത്ഥികൾ വിജയം നേടിയതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ പ്രതികരണം. ജനങ്ങളെ പൂർണമായും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള ഭരണമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

” കേന്ദ്രത്തിൽ മൂന്നാം തവണയും ബിജെപി അധികാരത്തിൽ വരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ജനാധിപത്യത്തിൽ ജനങ്ങളാണ് പരമപ്രധാനമായ ഘടകം. ഞങ്ങൾ ഓരോരുത്തരും ജനങ്ങളെ ദൈവമായിട്ടാണ് കണക്കാക്കുന്നത്. ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കിക്കൊണ്ട് അവർക്കായി സേവ ചെയ്യാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ജനങ്ങളിൽ നിന്ന് ലഭിക്കുന്ന ഓരോ നിർദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിക്കുന്നു എന്നതാണ് ബിജെപിയെ രാജ്യത്തെ മറ്റ് പാർട്ടികൾക്കിടയിൽ നിന്ന് വ്യത്യസ്തരാക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയാണ് ബിജെപി. താഴേത്തട്ട് മുതൽ സംഘടനാസംവിധാനം പാർട്ടിക്കുണ്ട്. ജനങ്ങളിൽ നിന്ന് ലഭിക്കുന്ന ഓരോ ഉപദേശത്തേയും ബിജെപി നേതാക്കൾ ഹൃദയത്തിലേക്കാണ് എടുക്കുന്നത്. നിലവിലുള്ള ഓരോ ഘടകങ്ങളും എൻഡിഎ തുടർച്ചയായ മൂന്നാം വട്ടവും അധികാരത്തിൽ എത്തുന്നതിന് അനുകൂലമാണ്. കഴിഞ്ഞ 10 വർഷം കൊണ്ട് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങളാണ് രാജ്യത്ത് നടപ്പിലാക്കിയത്. 2014ൽ ഉണ്ടായിരുന്നതിനേക്കാൾ അനുകൂല ഘടകങ്ങളാണ് ഇപ്പോൾ ബിജെപിക്ക് മുന്നിലുള്ളതെന്നും” യോഗി ആദിത്യനാഥ് പറഞ്ഞു.