തൃപ്പൂണിത്തുറയിൽ പടക്കശാലയ്ക്ക് തീപിടിച്ചുണ്ടായ സ്‌ഫോടനത്തിൽ മരണം രണ്ടായി, നാല് പേർ അറസ്റ്റിൽ

കൊച്ചി. തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ അറസ്റ്റില്‍ ഉത്സവക്കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. കമ്മിറ്റി ഭാരവാഹികളായ സതീശന്‍, ശശികുമാര്‍ എന്നിവരും കരാര്‍ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരുമാണ് അറസ്റ്റിലായത്. അതേസമയം സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.

സ്‌ഫോടനത്തില്‍ ചികിത്സയിലായിരുന്ന ദിവാകരനാണ് രാത്രിയോടെ മരിച്ചത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ക്ഷേത്രഭാരവാഹികളെയും കരാറുകാരെയും പ്രതികളാക്കി പോലീസ് കേസെടുത്തിരുന്നു. പുതിയകാവ് ദേവസ്വം പ്രസിഡന്റ് സജീഷ് കുമാറാണ് ഒന്നാം പ്രതി. ദേവസ്വം സെക്രട്ടറി ട്രഷറര്‍ എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ് കരാറുകാരന്‍ ആദര്‍ശാണ് നാലാം പ്രതി.

പ്രതികള്‍ക്കെതിരെ നരഹത്യാക്കുറ്റം ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിരുന്നു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം കല്ടര്‍ക്ക് സിറ്റി പോലീസ് കമ്മീഷണര്‍ക്കും നിര്‍ദേശം നല്‍കി.