നടനും സംവിധായകനുമായ ബൈജു എഴുപുന്ന തന്നെ ചതിച്ചെന്ന് പാര്‍വതി ഓമനക്കുട്ടന്‍

മോഡലിംഗ് രംഗത്ത് നിന്നും അഭിനയത്തിലേക്ക് ചേക്കേറിയ താരമാണ് പാര്‍വതി ഓമനക്കുട്ടന്‍.അജിത്തിനൊപ്പം ബില്ലയുടെ രണ്ടാം ഭാഗത്തില്‍ ശ്രദ്ധേയമായ കഥാപാത്രം ലഭിച്ചെങ്കിലും അധികകാലം പാര്‍വതിക്ക് സിനിമയില്‍ പിടിച്ചു നില്‍ക്കാനായില്ല.ഹിന്ദിയിലും തമിഴിലുമായി രണ്ട് ചിത്രങ്ങള്‍ വീതമാണ് പാര്‍വതി അഭിനയിച്ചത്.നടിയുടെ ചിത്രങ്ങള്‍ക്ക് ബോക്‌സോഫീസില്‍ വലിയ ചലനം സൃഷ്ടിക്കാനും സാധിച്ചില്ല.ഇപ്പോള്‍ മലയാളത്തിലെ തന്റെ പൂര്‍ത്തിയാകാത്ത ഒരു ചിത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.

നടനും സംവിധായകനുമായ ബൈജു ഏഴുപുന്ന തന്നെ ചതിച്ചു എന്നാണ് പാര്‍വതി പറയുന്നത്.ഇല്ലാ കഥകള്‍ പറഞ്ഞ് തന്നെ വിശ്വസിപ്പിച്ചുവെന്നും.ഇവ വിശ്വസിച്ച് താന്‍ ഒരു സിനിമയ്ക്ക് കരാര്‍ ഒപ്പുവെച്ചുവെന്നും സിനിമ പൂര്‍ത്തിയായപ്പോഴാണ് പല കാര്യങ്ങളും തനിക്ക് വ്യക്തമായതെന്നും പാര്‍വതി ഓമനക്കുട്ടന്‍ ഒരു അഭിമുഖത്തിന് അനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തി.

പാര്‍വതി ഓമനക്കുട്ടന്റെ വാക്കുകള്‍ ഇങ്ങനെ,ചിത്രം മലയാളത്തിലും തമിഴിലും ഒരേ സമയം ചിത്രം എത്തുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.അതുകൊണ്ടാണ് നായികയായി കരാര്‍ ഒപ്പിട്ടത്.എന്നാല്‍ പിന്നീട് ഷീട്ടിംഗ് പൂര്‍ത്തിയായ ശേഷമാണ് ബൈജു തന്നെയാണ് ചിത്രത്തില്‍ നായകനെന്ന് അറിയുന്നതെന്ന് താരം വെളിപ്പെടുത്തി.താന്‍ കാരണം ചിത്രം മുടങ്ങേണ്ടെന്ന് കരുതിയാണ് പിന്നീട് അഭിനയിച്ചത്.ചിത്രം പുറത്തിറങ്ങരുതെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.