ഇടതുപക്ഷ നേതാവിന്റെ ഭാര്യ ആയിപ്പോയി എന്നതുകൊണ്ട് മാത്രമാണ് നിനിത വേട്ടയാടപ്പെടുന്നത്, രേവതി സമ്പത്ത് പറയുന്നു

എംബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ കാലടി സര്‍വകലാശാലയിലെ നിയമനം വന്‍ വിവാദമായിരിക്കുകയാണ്. അര്‍ഹതയുള്ളവര്‍ക്ക് നിയമനം നല്‍കാതെയാണ് നിനിതയ്ക്ക് നിയമനം നല്‍കിയതെന്നാണ് ആരോപണം. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്. ഒരു ഇടതുപക്ഷ നേതാവിന്റെ ഭാര്യ ആയിപ്പോയി എന്നതുകൊണ്ട് മാത്രമാണ് നിനിത കണിച്ചേരി ഇപ്പോള്‍ വേട്ടയാടപ്പെടുന്നത്. ഭര്‍ത്താവിന്റെ തണലില്‍ മാത്രമേ സ്ത്രീക്ക് നിലനില്‍പ്പുള്ളു എന്ന സാമൂഹ്യ ദുരന്തബോധത്തിന്റെ വക്തതാക്കള്‍ മാത്രമാണ് ഈ ആരോപണവുമായി കളം നിറഞ്ഞാടുന്നത്.-രേവതി സമ്പത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

രേവതി സമ്പത്തിന്റെ കുറിപ്പ്, ഒരു ഇടതുപക്ഷ നേതാവിന്റെ ഭാര്യ ആയിപ്പോയി എന്നതുകൊണ്ട് മാത്രമാണ് നിനിത കണിച്ചേരി ഇപ്പോള്‍ വേട്ടയാടപ്പെടുന്നത്. ഭര്‍ത്താവിന്റെ തണലില്‍ മാത്രമേ സ്ത്രീക്ക് നിലനില്‍പ്പുള്ളു എന്ന സാമൂഹ്യ ദുരന്തബോധത്തിന്റെ വക്തതാക്കള്‍ മാത്രമാണ് ഈ ആരോപണവുമായി കളം നിറഞ്ഞാടുന്നത്. കേവലം രാഷ്ട്രീയ ലാഭത്തിനുവേണ്ടി സാമൂഹികമായി നിലനില്‍ക്കുന്ന ഭര്‍തൃസംരക്ഷണത്ത ഉപയോഗപ്പെടുത്തി നേട്ടം കൊയ്യാമെന്ന മൂഢധാരണയാണ് മാധ്യമങ്ങള്‍ക്കടക്കമുള്ളത്.

വിനു വാങ്ങി കൂട്ടിയത് കണ്ടല്ലോ…. നിലപാടുള്ള സ്ത്രീകളുടെ മുന്നില്‍ ഇത്തരം പൊട്ടത്തരങ്ങളുമായി അങ്ങു തകര്‍ത്തു കളയാം എന്നു വിചാരിച്ചു ചെന്നാല്‍ വിറപ്പിക്കും. നിങ്ങളെകൊണ്ട് കൂട്ടിയാല്‍ കൂടില്ല എന്നു മാത്രമേ പറയുന്നുള്ളു. ‘രാജേഷിന്റെ പേര് കൊണ്ട് ഞാന്‍ ഒന്നും നേടിയെടുത്തിട്ടില്ല ‘