അമ്മ ഇവിടെയുണ്ട്, നൊമ്പരപ്പെടുത്തി സിദ്ധാര്‍ത്ഥ് ഭരതന്റെ പോസ്റ്റ്

മലയാളികള്‍ക്ക് ഇപ്പോഴും കെപിഎസി ലളിത എന്ന അതുല്യ കലാകാരിയുടെ വിയോഗം ഉള്‍ക്കൊള്ളാനായിട്ടില്ല. മലയാളത്തിന്റെ മാതൃഭാവമായി നടി മാറി. അമ്മയുടെ ശവകുടീരത്തിന്റെ ചിത്രമായിരുന്നു സിദ്ധാര്‍ത്ഥ് കഴിഞ്ഞ ദിവസം പങ്കുവെച്ചത്. അമ്മയെന്ന ക്യാപ്ഷനോടെയായിരുന്നു സിദ്ധാര്‍ത്ഥ് ഭരതന്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായെത്തിയത്.

ഭരതനും ലളിതയും ഒരുമിച്ച് ജീവിച്ചിരുന്നത് 19 വര്‍ഷമായിരുന്നു. 91 വര്‍ഷം പൊലെയയാണ് അത്. സുഖവും ദു:ഖവും കലര്‍ന്നതായിരുന്നു അന്നത്തെ ജീവിതം. കൂടുതല്‍ ഇഷ്ടമുള്ളവരെയാണ് ദൈവം എപ്പോഴും കരയിപ്പിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. പ്രതിസന്ധികളെയെല്ലാം ശക്തമായി നേരിട്ട ആ അമ്മ മക്കളെക്കുറിച്ച് എപ്പോഴും വാചാലയാവുമായിരുന്നു. ഇടയ്ക്ക് മകനൊന്ന് വഴിതെറ്റിയെങ്കിലും നല്ലൊരു കൊട്ട് കിട്ടിയതുകൊണ്ട് തിരിച്ചുവന്നുവെന്നായിരുന്നു മുന്‍പ് കെപിഎസി ലളിത പറഞ്ഞത്.

ഭരതന്റെ തറവാടിന് തൊട്ടടുത്തായിരുന്നു കെപിഎസി ലളിതയും വീട് വെച്ചത്. പാലിശേരിയില്‍ എന്നായിരുന്നു തറവാടിന്റെ പേര്. ഓര്‍മ എന്നായിരുന്നു വീടിന് പേരിട്ടത്. അവിടെ അന്ത്യ വിശ്രമം കൊള്ളണമെന്നായിരുന്നു ലളിതയുടെ ആഗ്രഹം. അമ്മയുടെ സഫലമാക്കുകയായിരുന്നു മക്കളായ സിദ്ധാര്‍ത്ഥും ശ്രീക്കുട്ടിയും.

ലളിതാമ്മ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു. നടി കെപിഎസി ലളിത നമ്മളെയെല്ലാം വിട്ടുപിരിഞ്ഞു എന്ന് ഇന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഞാന്‍ ഏറ്റവുമധികം ആരാധിച്ചിരുന്ന നടിയായിരുന്നു ലളിതാമ്മ. ആ നടിയുടെ അഭിനയ മികവിനെക്കുറിച്ചു ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകില്ല. മലയാളികളുടെ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു അവര്‍. ആര്‍ക്കും റിലേറ്റബിള്‍ ആയ കഥാപാത്രങ്ങള്‍. ലളിതാമ്മ ഒരു സ്റ്റാര്‍ ആയിരുന്നില്ല, മറിച്ചു നമ്മുടെ ഒക്കെ വീട്ടിലെ അമ്മയെപ്പോലെ, അമ്മായിയെപ്പോലെ, അയല്പക്കത്തെ ചേച്ചിയെപ്പോലെ ഒക്കെ ആരോ ആയിരുന്നു. ലളിതാമ്മയുടെ ഫാന്‍ ആണെന്ന് പറയുന്നതില്‍ തന്നെ എനിക്ക് വലിയ അഭിമാനമാണ് എന്നുമായിരുന്നു ടിനി ടോം കുറിച്ചത്.