ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ Attingal Police station Kerala ജീവനക്കാർക്കെതിരെ പരാതിയുമായി അംഗൻവാടി ടീച്ചർ രംഗത്ത്. ഒരു വ്യാജ പരാതിയുടെ പേരിൽ നിരപരാധിയായ ടീച്ചറെയും കേളേജ് വിദ്യാർത്ഥിയെയും ആറ്റിങ്ങൽ പോലീസ് തുണി ഊരിച്ച് പരിശോധന നടത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് ടീച്ചർ കർമ ന്യൂസിനോട് പറഞ്ഞതിങ്ങനെ,
ഒരു പെൺകുട്ടി ഓടി വന്നു ബസിൽ കയറിയിട്ട് എന്റെ 5000 രൂപ മോഷണം പോയെന്നും അത് ഇവരാണ് എടുത്തതെന്നും പറഞ്ഞു, പിന്നാലെ അത് തൊട്ടടുത്തിരുന്ന വിദ്യാർത്ഥിയാണ് എടുത്തതെന്നും അവർ പറഞ്ഞു, അവിടെയെത്തിയ പോലീസുകാർ തങ്ങളെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി. ക്രിമിനിലിനെപ്പോലെ ജനമധ്യത്തിലൂടെ നടത്തിച്ചാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. അവിടെവെച്ച് വസ്ത്രമടക്കം ഊരി പരിശോധിക്കുകയായിരുന്നു.
കേരളാ പോലീസിന് ഇപ്പോൾ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നെപ്പോലെ ഒരാൾക്ക് ഇതാണ് ഗതിയെങ്കിൽ സാധാരണക്കാരയ വ്യക്തികളുടെ അവസ്ഥ എന്തായിരിക്കും. എന്നെ കുറ്റവാളിയാക്കിയ ആ പെണകുട്ടിക്കെതിരെ നിയമ നടപടി വേണമെന്നും ടീച്ചർ പറഞ്ഞു