ട്രെയിനിലെ തീവെപ്പ് കേസ്, ഷാറുഖ് സെയ്ഫിയുമായി ബുധനാഴ്ച തെളിവെടുപ്പിന് സാധ്യത

കോഴിക്കോട്. ട്രെയിനിലെ തീവെപ്പ് കേസില്‍ പ്രതി ഷാറുഖ് സെയ്ഫിയെ ബുധനാഴ്ച തെളിവെടുപ്പിന് എത്തിക്കുവാന്‍ സാധ്യത. പ്രതിയുമായി എലത്തൂര്‍, കണ്ണൂര്‍, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടത്തുവനാണ് പോലീസിന്റെ നീക്കം. അതേസമയം പോലീസ് തെളിവെടുപ്പ് നടത്താത്തതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

പ്രതിയുടെ ആരോഗ്യനിലയില്‍ പ്രശനം ഒന്നുമില്ലെന്ന് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും എന്തുകൊണ്ട് തെളിവെടുപ്പ് നടത്തുന്നില്ലെന്ന് ആക്ഷേപം. അതേസമയം കേസില്‍ കേരള പോലീസിന് തുമ്പ് കണ്ടെത്തുവാന്‍ സാധിക്കുന്നില്ലെങ്കില്‍ അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറുവാനും പ്രതിഷേധിക്കുന്നവര്‍ പറയുന്നു. അതേസമയം കേരള പോലീസ് ആറ് ദിവസം പ്രതിയെ ചോദ്യം ചെയ്തിട്ടും തെളിവ് ഒന്നും ലഭിച്ചിട്ടില്ല.

കേന്ദ്ര ഏജന്‍സികള്‍ തീവ്രവാദ ബന്ധം ഉറപ്പിക്കുമ്പോഴും എഡിജിപി എംആര്‍ അജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് ഇത് സംബന്ധിച്ച വ്യക്തത ഒന്നുമില്ലെന്നാണ് വിവരം. അഞ്ച് സംഘങ്ങളായി തിരിഞ്ഞ് കേരള പോലീസ് ഡല്‍ഹിയില്‍ അന്വേഷണം നടത്തുന്നുണ്ട്. അതേസമയം കേസ് എന്‍ഐഎ ഏറ്റെടുക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകും.