രണ്ട് കുട്ടികളെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തി, യുവതി ജീവനൊടുക്കി

രണ്ടു കുട്ടികളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന് മാതാവ് ജീവനൊടുക്കി. തിരുവനന്തപുരം കുഴിത്തുറ കഴുവൻത്തിട്ട കോളനിയിൽ ജപ ഷൈനിന്റെ ഭാര്യ 27കാരിയായ വിജി ആണ് മക്കളായ പ്രിയയെയും (രണ്ട്), ആറു മാസം പ്രായമായ ഇളയ കുഞ്ഞിനെയും കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ജപ ഷൈൻ. പുറത്തുപോയിരുന്ന ഭർതൃമാതാവ് ഇന്നലെ വൈകിട്ട് മടങ്ങിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തെപ്പറ്റി മാർത്താണ്ഡം പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളെ കൊന്ന് അമ്മ ജീവനൊടുക്കിയതിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല

ചൊവ്വാഴ്ച വൈകുന്നേരം ജപഷൈനിന്റെ അമ്മ പുറത്തുപോയ ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വിജിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. തുടർന്ന് കുട്ടികളെ തിരക്കിയപ്പോഴാണ് വീടിനു പിൻവശത്ത് ബക്കറ്റിലെ വെള്ളത്തിൽ മരിച്ചനിലയിൽ കണ്ടത്. മാർത്താണ്ഡം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഡിവൈഎസ്പി ഗണേശൻ തെളിവെടുപ്പ് നടത്തി. മൃതദേഹങ്ങൾ പോസ്റ്റുേമാർട്ടത്തിനായി കുഴിത്തുറ സർക്കാർ ആശുപത്രിയിൽ എത്തിച്ചു.