ഭര്‍ത്താവില്‍ നിന്നും കുടുംബത്തില്‍ നിന്നും സ്ത്രീധന പീഡനം നേരിട്ടുവെന്ന പരാതിയുമായി യുവതി

വയനാട്. ഭര്‍ത്താവില്‍ നിന്നും കുടുംബത്തില്‍ നിന്നും കടുത്ത സ്ത്രീധന പീഡനം നേരിടുന്നതായി യുവതിയുടെ പരാതി. വയനാട് സ്വദേശിയായ ഷഹാന ബാനുവും 11 കാരിയായ മകളുമാണ് പരാതി നല്‍കിയത്. ഭര്‍ത്താവ് വിവാഹ മോചനം നേടാതെ രണ്ടാമതും വിവാഹം കഴിച്ചുവെന്ന് ആരോപിച്ച് ഇവര്‍ ഭര്‍ത്താവിന്റെ വീടിന് മുന്നില്‍ ബഹളംവെച്ചു.

തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പ്രശ്‌നം ശാന്തമാക്കുകയായിരുന്നു. ഇരുവരും ഒന്നര വര്‍ഷമായി മാറിയാണ് താമസിക്കുന്നത്. വിവാഹ മോചന നടപടികള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് വീട്ടില്‍ കൊണ്ടുവന്നു. ഇതറിഞ്ഞ ഷഹാന വീട്ടില്‍ എത്തി ബഹളം വെയ്ക്കുകയായിരുന്നു.

അയാളുടെ രണ്ട് സഹോദരിമാര്‍, അവരുടെ ഭര്‍ത്താവ് എന്നിവര്‍ ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും. ഉപ്പ മരിച്ചതിന് ശേഷമാണ് ഇത്തരം സംഭവങ്ങള്‍ നടന്നതെന്നും ഷഹാന പറയുന്നു. 37 പവനും മൂന്ന് ലക്ഷം രൂപയും നല്‍കി. അയാള്‍ വീട്ടില്‍ എത്തി നിരന്തരം ശല്യം ചെയ്യുകയാണെന്നും ഷഹാന പറയുന്നു.