മൂന്നര വയസുകാരന് അംഗനവാടിയിൽ അതി ക്രൂര മർദ്ദനം. അംഗനവാടി ജീവനക്കാരി തലങ്ങും വിലങ്ങും കുട്ടിയെ തല്ലി ചതക്കുകയായിരുന്നു. പാറശാല കാരോട്,ചാരോട്ടുകോണം അംഗൻവാടി 101ലാണ് പിഞ്ചു കുഞ്ഞിനോട് ക്രൂരത കാട്ടിയിരിക്കുന്നത്. മൂന്നു വയസുകാരന്റെ തുട ഭാഗത്തും കാലിന്റെ മുട്ടുകൾക്ക് താഴേക്കും, കൈകളിലുമൊക്കെ അടിച്ച് പൊട്ടിച്ചിരിക്കുകയാണ്.
അംഗനവാടിയിൽ ചുമതലയുള്ള ടീച്ചർ അവധിയിലായതിനാൽ കൊണ്ട് അംഗനവാടിയുടെ ചുമതല ഹെൽപ്പറിനായിരുന്നു. കുട്ടിയോട് അതിക്രമം കാട്ടിയിരിക്കുന്നത് മുഴുവൻ ഈ ഹെൽപ്പറാണ്. ബുധനാഴ്ച വൈകിട്ട് അംഗനവാടിയിൽ കുഞ്ഞിനെ വിളിക്കാൻ എത്തിയ അമ്മ കുഞ്ഞിനെ കണ്ടപ്പോൾ കരയുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ വീട്ടിലെത്തിച്ച് വസ്ത്രം മാറ്റിയപ്പോഴാണ് തുടയിൽ രക്തം കട്ട പിടിച്ച് കിടക്കുന്നതും കാലുകളിൽ പൊട്ടലും കാണുന്നത്. വടി കൊണ്ടു അടിച്ചപ്പാടും, നിരും കണ്ടെത്തികുഞ്ഞിനെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ പൊഴിയൂർ പോലിസ് കേസെടുത്തിട്ടുണ്ട്. കുഞ്ഞിന്റെ വീട്ടിലെത്തി രക്ഷിതാക്കളുടെ മൊഴിയും അംഗനവാടിയിൽ എത്തി ജിവനക്കാരിയുടെയും മെഴിയും പോലീസ് എടുത്തിട്ടുണ്ട്. അംഗനവാടി ജീവനക്കാരിയായ ആയ മുമ്പും സമാന രീതിയിൽ കുട്ടികളെ മർദ്ദിച്ചുള്ളതായും ആരോപണമുണ്ട്.