15 കാരിയെ യുപിയിൽ കൂട്ടബലാത്സംഗം ചെയ്തു; പെൺകുട്ടി നഗ്നയായി നടന്നത് രണ്ട് കിലോമീറ്റർ

ലഖ്‌നൗ. ഉത്തരപ്രദേശിലെ മൊറാദാബാദില്‍ 15 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. ബലാത്സംഗത്തിന് ശേഷം കുട്ടി നഗ്നയായിട്ടാണ് വീട്ടിലേക്ക് എത്തിയത്. രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടി റോഡിലൂടെ നഗ്നയായി നടക്കുന്ന ദൃശ്യങ്ങള്‍ മുമ്പ് പുറത്ത് വന്നിരുന്നു. പോലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണ്. പ്രതികളില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

സെപ്റ്റംബര്‍ ഏഴിനാണ് കുട്ടിലെ ബലാത്സംഗം ചെയ്തതെന്നും. കേസ് ഉടന്‍ തന്നെ എടുത്തതായും പോലീസ് പറയുന്നു. വീടിന് സമീപത്തെ ഗ്രാമത്തില്‍ ഉത്സവത്തിനായി പോയതായിരുന്നു കുട്ടി. എന്നാല്‍ അവിടെ നിന്നും ആഞ്ച് പേര്‍ കുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ നിലവിളി കേട്ട് ഒരു വ്യക്തി എത്തിയപ്പോള്‍ കുട്ടിയുടെ വസ്ത്രങ്ങളുമായി പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.

ഇതിന് പിന്നാലെയാണ് കുട്ടിക്ക് നഗ്നയായി വീട്ടിലേക്ക് നടക്കേണ്ടിവന്നത്. രണ്ട് കിലോമീറ്ററോളം കുട്ടിക്ക് റോഡിലൂടെ നടക്കേണ്ടിവന്നു. ചോരയോലിപ്പിച്ച് നഗ്നയായി നടക്കുന്നത് കണ്ടിട്ടും ആരും പെണ്‍കുട്ടിയെ സഹായിക്കുവാന്‍ തയ്യാറായില്ല. പലരും റോഡില്‍ വാഹനം നിര്‍ത്തി പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇത് പിന്നീട് ഇവര്‍ സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിച്ചു.

കുട്ടി വീട്ടില്‍ എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ തുടര്‍ നടപടികള്‍ എടുക്കാത്ത സാഹചര്യത്തില്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതായും ബന്ധുക്കള്‍ പറയുന്നു. കുട്ടിയുടെ ബന്ധുവിനെ കൊല്ലുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.