തിരുവനന്തപുരം . തങ്ങൾക്ക് പറ്റിയ ഗുരുതര പിഴവുകൾ ഉയർന്ന നീതി പീഠങ്ങളിൽ ചോദ്യം ചെയ്യപ്പെടുമെന്നു ഉറപ്പായതോടെ, ചരിത്രത്തില്‍ ആദ്യമായി ഒരു കേസുമായി ബന്ധപ്പെട്ട് ന്യായീകരിക്കാൻ വാര്‍ത്താക്കുറിപ്പ് ഇറക്കി അസാധാരണ നടപടിയുമായി ലോകായുക്ത.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപങ്ങളില്‍ വിശദീകരണക്കുറിപ്പ് ഇറക്കി കൊണ്ട് ഇതുവരെയുള്ള കീഴ്വഴക്കങ്ങൾ എല്ലാം മാറ്റി മരിച്ചു കൊണ്ടാണ് ലോകായുക്തയുടെ അസാധാരണ നടപടി. കേസിലെ ഭിന്ന വിധി, മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത്, പരാതിക്കാരന് എതിരായ ‘പേപ്പട്ടി പരാമര്‍ശം’ എന്നീ കാര്യങ്ങളിൽ തങ്ങളുടെ വശം ന്യായീകരിസിച്ചും വിശദീകരിച്ചുമാണ് വാർത്ത കുറിപ്പ്.
ലോകായുക്തയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കേസുമായി ബന്ധപ്പെട്ട് വാര്‍ത്താക്കുറിപ്പ് ഇറക്കുന്നത് എന്നതാണ് ഈ അവസരത്തിൽ ശ്രദ്ധേയം. ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന കേസ് ഫുള്‍ ബെഞ്ചിനു വിട്ട രണ്ടംഗ ബെഞ്ചിന്റെ വിധി വിശദീകരിക്കാന്‍ നിയമപരമായ ബാധ്യതയില്ലെന്ന് വാർത്ത കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ട് ഭിന്ന വിധി എന്നതില്‍ വിശദീകരണം ആവശ്യമില്ല. നേരത്തെയും ഭിന്ന വിധി വന്നപ്പോള്‍ അത് എന്തുകൊണ്ടെന്നു വിധിന്യായത്തില്‍ വിശദീകരിച്ചിട്ടില്ലെന്ന് ന്യായം പറഞ്ഞിരിക്കുകയാണ് കുറിപ്പില്‍.
മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതു സംബന്ധിച്ച ആക്ഷേപത്തിലും കുറിപ്പില്‍ വിശദീകരണമുണ്ട്. ജഡ്ജിമാര്‍ പങ്കെടുത്തത് ഏതെങ്കിലും വ്യക്തി നടത്തിയ വിരുന്നില്‍ അല്ല. പിണറായി വിജയന്റെ വിരുന്നില്‍ അല്ല, സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ വിരുന്നിലാണ് പങ്കെടുത്തത്. വിരുന്നില്‍ പങ്കെടുത്താല്‍ അനുകൂല വിധി എന്ന ചിന്ത അധമമാണ്. സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലെയും ജഡ്ജിമാര്‍ ഇത്തരത്തില്‍ വിരുന്നില്‍ പങ്കെടുക്കാറുണ്ടെന്ന ഗൗരവകരമായ പരാമർശവും വാർത്താകുറിപ്പിൽ ഉണ്ട്.
പരാതിക്കാരൻ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത് പിണറായി വിജയൻ എന്ന മുഖ്യമന്ത്രിക്കെതിരെയാണ്. മുഖ്യ മന്ത്രി പടം ദുരുപയോഗം ചെയ്ത നടപടിയായി വ്യാഖ്യാനം ചെയ്യപ്പെടേണ്ട സംഭവമാണിത്. കേസിൽ പ്രതിയായ കക്ഷിയുടെ വിരുന്നിൽ പങ്കെടുത്ത സംഭവം ചെറുതല്ല വലിയ പ്രത്യാഖാതങ്ങൾ ഉണ്ടാക്കുമെന്നും വാങ്ങിയ ശമ്പളങ്ങൾ വരെ തിരികെ അടക്കേണ്ടി വരുമെന്നും ആക്ഷേപങ്ങൾ ഉയരുന്നതിനിടെയാണ് ലോകായുക്തയുടെ അസാധാരണ പത്രക്കുറിപ്പ്.
പരാതിക്കാരനെതിരെ പേപ്പട്ടി പരാമര്‍ശം നടത്തിയെന്നത് എന്നത് കുപ്രചാരണമാണ് എന്നാണ് പത്രക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. പരാതിക്കാരനും കൂട്ടാളികളും സാമൂഹ്യ മാധ്യമങ്ങളിലടക്കം ജഡ്ജിമാരെ അവഹേളിച്ചെന്നും കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ലോകായുക്ത പത്രക്കുറിപ്പ് ഇറക്കിയിരിക്കുകയാണ്.