തിരുവനന്തപുരം/ വീടിന്റെ പരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന് കിളിമാനൂര്‍ സ്വദേശിയെ പൊലീസുകാര്‍ മര്‍ദിച്ച കേസില്‍ ചങ്ങനാശേരി സ്റ്റേഷനിലെ നിവാസ്, ജിബിന്‍, പി.പി.പ്രശാന്ത് എന്നീ പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. വീടിന്റെ പരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിനാണ് കിളിമാനൂര്‍ സ്വദേശി രജീഷിനെ മൂന്നു പൊലീസുകാര്‍ ചേര്‍ന്ന് മര്‍ദിച്ച സംഭവം ഉണ്ടായത്.
പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായി ആറ്റിങ്ങലിലേക്ക് പോകുന്നതിനിടെ യൂണിഫോമില്‍ അല്ലാതിരുന്ന പൊലീസുകാര്‍ രജീഷിന്റെ വീടിന് സമീപമുള്ള ബവ്റിജസ് ഔട്‌ലെറ്റില്‍ എത്തുകയായിരുന്നു. പോലീസ് അസോസിയേഷൻ സമ്മേളനത്തിന് ഒരല്പം അകത്താക്കിപ്പോകാനായെ ത്തിയവരാണ് തങ്ങൾ പോലീസുകാരാണെന്ന അഹങ്കാരത്തിൽ യുവാവിനെ തല്ലിച്ചതച്ചത്.
വീടിന്റെ പരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്ത രാജേഷിനെ മൂവരും ചേർന്ന് മർദിക്കുകയായിരുന്നു. മർദിച്ചതിനെ തുടർന്നു പൊലീസുകാര്‍ക്കെതിരെ രജീഷ് ഉടൻ തന്നെ കിളിമാനൂര്‍ പൊലീസില്‍ പരാതി നല്‍ക്കുകയായിരുന്നു.