കേരളത്തിൽ 300 കോടി രൂപയുടെ അന്താരാഷ്ട്ര ഹവാല ഇടപാട്, അഞ്ചുപേർ അറസ്റ്റിൽ

കൊച്ചി. കേരളത്തിൽ 300 കോടി രൂപയുടെ അന്താരാഷ്ട്ര ഹവാല ഇടപാട് നടന്ന കേസിൽ അഞ്ച് പേരെ കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശികളായ വി എസ് സുരേഷ് ബാബു, എ കെ ഷാജി, ഏറ്റുമാനൂർ സ്വദേശി മുഹമ്മദ്‌ ഷിബു , മുഹമ്മദ്‌ ഷിജു,, എറണാകുളം സ്വദേശി സിറാജ് എന്നിവരെ ആണ് കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോഫെ പോസ പ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിൽ അടച്ചു. പ്രതികൾ ഫോറെക്സ് മണി എക്സ്ചേഞ്ച്, ജ്വല്ലറികൾ, ഗിഫ്റ്റ് ഷോപ്പുകൾ എന്നിവയുടെ മറവിൽ ആണ് ഹവാലാ ഇടപാട് നടത്തിയതെന്ന് ഇ ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കഴിഞ്ഞ ജൂണിൽ കേരളത്തിലെ ഹവാല ഇടപാട് കണ്ടെത്താൻ സംസ്ഥാനത്തെ 14 ഇടങ്ങളിൽ ഇ ഡി റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു. റെയ്ഡിൽ 15 രാജ്യങ്ങളുടെ നാലു കോടി ഇന്ത്യൻ രൂപ മൂല്യം വരുന്ന വിദേശ കറൻസുകളും കണ്ടെത്തി കണ്ടു കെട്ടിയിരുന്നു.