ഭീകര ഫണ്ടിം​ഗിനായി ചെലവഴിച്ചത് 91 കോടി, ന്യൂസ്‌ ക്ലിക്കിന് ലഷ്‌കർ-ഇ-ത്വയ്ബയുമായി ബന്ധം, ഡൽഹി പൊലീസിന്റെ കുറ്റപത്രം ന്യൂസ്‌ ക്ലിക്കിനും സ്ഥാപകൻ പ്രബീർ പുരകായസ്തയ്‌ക്കുംലഷ്‌കർ-ഇ-ത്വയ്ബ ഉൾപ്പെടെയുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ഡൽഹി പൊലീസിന്റെ കുറ്റപത്രം. ഭീകര ഫണ്ടിം​ഗിനായി ന്യൂസ്‌ ക്ലിക്ക് വഴി 91 കോടി രൂപ ചെലവഴിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. മാർച്ച് 30നാണ് പട്യാല ഹൗസ് കോടതിയിൽ 8000 പേജുകളുള്ള കുറ്റപത്രം ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ സമർപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് കോടതി കുറ്റപത്രം അംഗീകരിച്ചത്. രാജ്യ വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കാൻ ചൈനയിൽ നിന്ന് സഹായം വാങ്ങിയെന്ന കേസിലാണ് ന്യൂസ്‌ ക്ലിക്കും പ്രബീർ പുരകായസ്തയും അന്വേഷണം നേരിടുന്നത്. ചൈനീസ് പ്രൊപ്പഗണ്ട ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതിനായി ഫണ്ട് സ്വീകരിച്ചുവെന്നാരോപിച്ച് പുരകായസ്തക്കെതിരെ യുഎപിഎ പ്രകാരം അന്വേഷണം നടക്കുകയാണ്. പുരകായസ്തയേയും സഹസ്ഥാപകനായ അമിത് ചക്രവർത്തിയെയും കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. തിഹാർ ജയിലിലാണ് നിലവിൽ ഇരുവരും ഉള്ളത്. കുറ്റപത്രത്തിൽ പറയുന്നത് തെറ്റായ വിവര പ്രചാരണം: ചൈനീസ് അവകാശവാദങ്ങളെ അംഗീകരിച്ച് കശ്മീരും അക്സായ് ചിനും ഇല്ലാത്ത ഇന്ത്യയെ ചിത്രീകരിക്കാൻ ഭൂപടങ്ങളിൽ മാറ്റം വരുത്തി. പൗരത്വ (ഭേദഗതി) നിയമത്തിനും (സിഎഎ), ദേശീയ പൗരത്വ രജിസ്റ്ററിനും (എൻആർസി) എതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. പ്രതിഷേധങ്ങൾക്കും കലാപങ്ങൾക്കും പ്രേരണ: കർഷക പ്രതിഷേധങ്ങൾക്കും ഡൽഹി കലാപത്തിന്റെയും അണിയറയിൽ പ്രവർത്തിച്ച വിവിധ തീവ്രവാദ സംഘടനകൾക്ക് ധനസഹായം നൽകാൻ പുരകയസ്ത ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. സിഎഎ/എൻആർസിക്കെതിരെ ജനങ്ങളെ അണിനിരത്തുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. നിയമങ്ങൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ച് വിദ്വേഷം വളർത്താൻ ന്യൂസ്‌ ക്ലിക്കിലൂടെ ശ്രമിച്ചു. കൊവിഡ് വാക്സിൻ തെറ്റായ വിവരങ്ങൾ: ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ നിർമ്മിക്കുന്ന വാക്സിനുകൾക്കെതിരെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാൻ അമേരിക്കൻ കോടീശ്വരനായ നെവിൽ റോയ് സിംഗ്ഹാമും സംഘവുമായി ഗൂഢാലോചന നടത്തി. മാവോയിസ്റ്റുകളുമായുള്ള ബന്ധം: പുരകായസ്തയ്‌ക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുമായി (മാവോയിസ്റ്റ്) സജീവമായ ബന്ധമുണ്ടായിരുന്നതായും അവരുടെ പ്രവർത്തനങ്ങൾക്ക് പണം നൽകിയിരുന്നതായും ഡൽഹി പൊലീസ് കണ്ടെത്തിചൈനീസ് പ്രൊപ്പ​ഗാണ്ട പ്രചരണം: പുരകായസ്തയ്‌ക്കും ന്യൂസ്‌ ക്ലിക്കിനും ചൈനീസ് പ്രൊപ്പ​ഗാണ്ട പ്രചരിപ്പിക്കുന്നതിനായി ഗണ്യമായ ഫണ്ട് ലഭിച്ചതായി കുറ്റപത്രം സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കേസില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ‘ഇന്ത്യയുടെ പരമാധികാരത്തെ തകര്‍ക്കാനായി’ ന്യൂസ് ക്ലിക്കിലേക്ക് ചൈനീസ് ഫണ്ട് എത്തി എന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. അലയന്‍സ് ഫോര്‍ ഡെമോക്രസി ആന്‍ഡ് സെക്യുലറിസം എന്ന സംഘവുമായി ചേര്‍ന്ന് 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പ്രബീര്‍ പുരകായസ്ത ശ്രമിച്ചുവെന്നും എഫ്.ഐ.ആറില്‍ ആരോപിക്കുന്നു. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് 45 ദിവസത്തിനുശേഷമാണ് പുരകായസ്തയെ യു.എ.പി.എ. നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ചൈനീസ് അനുകല പ്രചാരണം നടത്താനായി ന്യൂസ് ക്ലിക്ക് പണം വാങ്ങി എന്ന ആരോപണത്തിലായിരുന്നു അറസ്റ്റ്. ഇതിനൊപ്പം നൂറോളം കേന്ദ്രങ്ങളില്‍ പരിശോധനയും നടത്തിയിരുന്നു. ഒക്ടോബര്‍ മൂന്നിന് നടന്ന മണിക്കൂറുകള്‍ നീണ്ട പരിശോധനയ്‌ക്കൊടുവില്‍ ന്യൂസ് ക്ലിക്കിലെ 46 മാധ്യമപ്രവര്‍ത്തകരെ ചോദ്യം ചെയ്യുകയും അവരുടെ ഫോണുകള്‍ അടക്കമുള്ള 300-ലേറെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ന്യൂസ്‌ ക്ലിക്കിനും സ്ഥാപകൻ പ്രബീർ പുരകായസ്തയ്‌ക്കുംലഷ്‌കർ-ഇ-ത്വയ്ബ ഉൾപ്പെടെയുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ഡൽഹി പൊലീസിന്റെ കുറ്റപത്രം. ഭീകര ഫണ്ടിം​ഗിനായി ന്യൂസ്‌ ക്ലിക്ക് വഴി 91 കോടി രൂപ ചെലവഴിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. മാർച്ച് 30നാണ് പട്യാല ഹൗസ് കോടതിയിൽ 8000 പേജുകളുള്ള കുറ്റപത്രം ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ സമർപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് കോടതി കുറ്റപത്രം അംഗീകരിച്ചത്.

രാജ്യ വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കാൻ ചൈനയിൽ നിന്ന് സഹായം വാങ്ങിയെന്ന കേസിലാണ് ന്യൂസ്‌ ക്ലിക്കും പ്രബീർ പുരകായസ്തയും അന്വേഷണം നേരിടുന്നത്. ചൈനീസ് പ്രൊപ്പഗണ്ട ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതിനായി ഫണ്ട് സ്വീകരിച്ചുവെന്നാരോപിച്ച് പുരകായസ്തക്കെതിരെ യുഎപിഎ പ്രകാരം അന്വേഷണം നടക്കുകയാണ്. പുരകായസ്തയേയും സഹസ്ഥാപകനായ അമിത് ചക്രവർത്തിയെയും കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. തിഹാർ ജയിലിലാണ് നിലവിൽ ഇരുവരും ഉള്ളത്.

കുറ്റപത്രത്തിൽ പറയുന്നത്

തെറ്റായ വിവര പ്രചാരണം: ചൈനീസ് അവകാശവാദങ്ങളെ അംഗീകരിച്ച് കശ്മീരും അക്സായ് ചിനും ഇല്ലാത്ത ഇന്ത്യയെ ചിത്രീകരിക്കാൻ ഭൂപടങ്ങളിൽ മാറ്റം വരുത്തി. പൗരത്വ (ഭേദഗതി) നിയമത്തിനും (സിഎഎ), ദേശീയ പൗരത്വ രജിസ്റ്ററിനും (എൻആർസി) എതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു.
പ്രതിഷേധങ്ങൾക്കും കലാപങ്ങൾക്കും പ്രേരണ: കർഷക പ്രതിഷേധങ്ങൾക്കും ഡൽഹി കലാപത്തിന്റെയും അണിയറയിൽ പ്രവർത്തിച്ച വിവിധ തീവ്രവാദ സംഘടനകൾക്ക് ധനസഹായം നൽകാൻ പുരകയസ്ത ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. സിഎഎ/എൻആർസിക്കെതിരെ ജനങ്ങളെ അണിനിരത്തുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. നിയമങ്ങൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ച് വിദ്വേഷം വളർത്താൻ ന്യൂസ്‌ ക്ലിക്കിലൂടെ ശ്രമിച്ചു.

കൊവിഡ് വാക്സിൻ തെറ്റായ വിവരങ്ങൾ: ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ നിർമ്മിക്കുന്ന വാക്സിനുകൾക്കെതിരെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാൻ അമേരിക്കൻ കോടീശ്വരനായ നെവിൽ റോയ് സിംഗ്ഹാമും സംഘവുമായി ഗൂഢാലോചന നടത്തി. മാവോയിസ്റ്റുകളുമായുള്ള ബന്ധം: പുരകായസ്തയ്‌ക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുമായി (മാവോയിസ്റ്റ്) സജീവമായ ബന്ധമുണ്ടായിരുന്നതായും അവരുടെ പ്രവർത്തനങ്ങൾക്ക് പണം നൽകിയിരുന്നതായും ഡൽഹി പൊലീസ് കണ്ടെത്തിചൈനീസ് പ്രൊപ്പ​ഗാണ്ട പ്രചരണം: പുരകായസ്തയ്‌ക്കും ന്യൂസ്‌ ക്ലിക്കിനും ചൈനീസ് പ്രൊപ്പ​ഗാണ്ട പ്രചരിപ്പിക്കുന്നതിനായി ഗണ്യമായ ഫണ്ട് ലഭിച്ചതായി കുറ്റപത്രം സൂചിപ്പിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കേസില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ‘ഇന്ത്യയുടെ പരമാധികാരത്തെ തകര്‍ക്കാനായി’ ന്യൂസ് ക്ലിക്കിലേക്ക് ചൈനീസ് ഫണ്ട് എത്തി എന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. അലയന്‍സ് ഫോര്‍ ഡെമോക്രസി ആന്‍ഡ് സെക്യുലറിസം എന്ന സംഘവുമായി ചേര്‍ന്ന് 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പ്രബീര്‍ പുരകായസ്ത ശ്രമിച്ചുവെന്നും എഫ്.ഐ.ആറില്‍ ആരോപിക്കുന്നു.

എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് 45 ദിവസത്തിനുശേഷമാണ് പുരകായസ്തയെ യു.എ.പി.എ. നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ചൈനീസ് അനുകല പ്രചാരണം നടത്താനായി ന്യൂസ് ക്ലിക്ക് പണം വാങ്ങി എന്ന ആരോപണത്തിലായിരുന്നു അറസ്റ്റ്. ഇതിനൊപ്പം നൂറോളം കേന്ദ്രങ്ങളില്‍ പരിശോധനയും നടത്തിയിരുന്നു. ഒക്ടോബര്‍ മൂന്നിന് നടന്ന മണിക്കൂറുകള്‍ നീണ്ട പരിശോധനയ്‌ക്കൊടുവില്‍ ന്യൂസ് ക്ലിക്കിലെ 46 മാധ്യമപ്രവര്‍ത്തകരെ ചോദ്യം ചെയ്യുകയും അവരുടെ ഫോണുകള്‍ അടക്കമുള്ള 300-ലേറെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.