കൊച്ചി . മോഹൻലാലിൻറെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി നേരത്തെ പിടിച്ചെടുത്തിരുന്ന രേഖകളുമായി ബന്ധപെട്ടു നടൻ മോഹൻലാലിൻറെ മൊഴിയെടുത്തു. നാലരമണിക്കൂറോളം മൊഴിയെടുത്തെന്നാണ് വിവരം. മോഹൻ ലാലിന്റെ ചില സാമ്പത്തിക കാര്യങ്ങളില്‍ വ്യക്തത തേടിയെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വിദേശത്തെ സ്വത്ത് വകകളുടെയും സാമ്പത്തിക ഇടപാടുകളുടെയും വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂരിരിന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായുള്ള സാമ്പത്തിക ഇടപാട് അന്വേഷിക്കാനാണ് മൊഴി രേഖപ്പെടുത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം. മോഹന്‍ലാലിന്റെ കുണ്ടന്നൂരിലെ ഫ്ളാറ്റിലെത്തിയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തത്. രണ്ട് മാസം മുമ്പ് നടത്തിയ റെയ്ഡിന്റെ ഭാഗമായിട്ടാണ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച ഫ്ളാറ്റിലെത്തിയത്.
സിനിമയിലെ ലാഭം പങ്കുവെക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുകയുണ്ടായി. മൊഴിയെടുക്കല്‍ നാലരമണിക്കൂര്‍ നീണ്ടു നിന്നു.ഇതില്‍ മോഹന്‍ലാലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ കൂടി ഉണ്ടായിരുന്നു. ഇക്കാര്യത്തിലും മോഹന്‍ലാലില്‍ നിന്ന് വിശദീകരണം തേടി. രണ്ട് മാസം മുമ്പ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധന പൂർത്തിയായ സാഹചര്യത്തിലാണ് ശേഷിക്കുന്നവയുടെ മൊഴികള്‍ രേഖപ്പെടുത്തിയത്.
ഇതിന് മുന്‍പ് 2011-ല്‍ മോഹന്‍ലാലിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. മലയാളത്തിലെ ചില പ്രമുഖ താരങ്ങളുടെ വിദേശ ബാങ്ക് അക്കൗണ്ടുകളും ഇടപാടുകളും സംബന്ധിച്ച രേഖകളും ആദായ നികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്. മലയാളത്തിലെ പ്രമുഖ താരങ്ങളുടെ വിദേശ ബാങ്ക് അക്കൗണ്ട് ഇടപാടുകളടക്കം ആദായ നികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്.