ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി ജീവനൊടുക്കി

കോട്ടയം. ഏറ്റുമാനൂരില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പ്രദീപ് ജീവനൊടുക്കി. ഉഴവൂരിനടുത്ത് അരീക്കരയിലെ റബര്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് ഭാര്യ മഞ്ജുവിനെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം പ്രദീപ് ഒളിവില്‍ പോയത്. തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെയാണ് പ്രദീപിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഉഴവൂരിനടുത്ത് അരിക്കരയിലെ റബ്ബര്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉള്ളതായി പോലീസ് പറയുന്നു. മഞ്ജുവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം പ്രദീപ് ജീവനൊടുക്കി എന്നാണ് കരുതുന്നത്. വെള്ളിയാഴ്ചയാണ് മഞ്ജുവിനെ പ്രദീപ് ആക്രമിക്കുന്നത്. ആക്രമണത്തില്‍ മഞ്ജുവിന്റെ ഇരുകൈകള്‍ക്കും തലയ്ക്കും പരിക്കേറ്റു.

നിലവില്‍ മഞ്ജു ചകിത്സയിലാണ്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ചികിത്സ. ഇവര്‍ക്ക് രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. പ്രദീപിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകു.