ആദിത്യ എല്‍ 1 ലക്ഷ്യം തൊട്ടു, പേടകം ഒന്നാം ലഗ്രാഞ്ച് പോയിന്റെലെത്തി

തിരുവനന്തപുരം. ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍ 1 ലക്ഷ്യസ്ഥാനത്തെത്തി. 127 ദിവസവും 15 ലക്ഷം കിലോമീറ്ററും നീണ്ട യാത്രക്ക് ശേഷമാണ് പേടകം ലക്ഷ്യസ്ഥാനമായ ഒന്നാം ലഗ്രാഞ്ച് ബിന്ദുവില്‍ എത്തിയത്. ലക്ഷ്യത്തില്‍ എത്തുവാനുള്ള അനവസാന കടമ്പയായ ഭ്രമണപഥമാറ്റം ഇന്ന് വൈകിട്ട് നാലിന് വിജയകരമായി പൂര്‍ത്തിയാക്കി.

ആദിത്യ എല്‍ 1 വിജയത്തിലെത്തിയതോടെ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഏജന്‍സിയാണ് ഐഎസ്ആര്‍ഒ. പേടകം അഞ്ച് വര്‍ഷം ഇവിടെ തുടര്‍ന്ന് സൂര്യനെക്കുറിച്ച് പഠിക്കും. ഇന്ത്യ ഇതാ മറ്റൊരു നാഴികക്കല്ല് കൂടി സൃഷിടിച്ചിരിക്കുന്നു. ഇന്ത്യയുടെ സൗരനിരീക്ഷണ പേടകം ആദിത്യ എല്‍ 1 ലക്ഷ്യത്തിലെത്തി.

ഈ അസാധാരണ നേട്ടത്തെ രാജ്യത്തിനൊപ്പം ഞാനും അഭിനന്ദിക്കുന്നു. മനുഷ്യരാശിക്ക് പ്രയോജനപ്പെടും വിധം ശാസ്ത്രത്തിന്റെ പുതിയ അതിര്‍ത്തികള്‍ തേടിയുള്ള യാത്ര നാം നിര്‍ബാധം തുടരുകയാണ്. അതിവേഗം സഞ്ചരിക്കുന്ന പേടകത്തിലെ ത്രസ്റ്ററുകളെ കമാന്‍ഡുകളിലൂടെ പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം മാറ്റിയത്. സൂര്യനും ഭൂമിക്കും ഇടയില്‍ ഇവ രണ്ടിന്റെയും സ്വാധീനം തുല്യമായ എല്‍ 1 ബിന്ദുവിലെ പ്രത്യേക സാങ്കല്‍പിക ഭ്രമണ പഥത്തില്‍ എത്തിയതോടെ ഇനി അതികം ഇന്ധനം ചെലവാക്കാതെ പേടകത്തെ നിലര്‍ത്താം.

2023 സെപ്റ്റംബര്‍ രണ്ടിനാണ് ശ്രീഹരിക്കോട്ടയില്‍ നിന്നും ആദിത്യ എല്‍ 1 വിക്ഷേപിച്ചത്. അഞ്ച് വര്‍ഷമാണ് പേടകത്തിന് പ്രതീക്ഷിക്കുന്ന ആയുസ്. പേടകത്തെ കൂടുതല്‍ കാലം നിലര്‍ത്താന്‍ സാധിക്കുമെന്നാണ് ഐഎസ്ആര്‍ഒ കരുതുന്നത്.