ആദിത്യന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത് വെറും നാടകമെന്ന് അമ്പിളി ദേവി, ഈ സമയം വൈരാഗ്യം കാണിക്കരുതെന്ന് വിമര്‍ശനം

നടന്‍ ആദിത്യന്‍ ജയന്‍ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആദ്യമായി പ്രതികരിച്ച് ഭാര്യയും നടിയുമായി അമ്പിളി ദേവി. ഇത് വെറും നാടകമെന്നാണ് അമ്പിളി പറയുന്നത്. നേരത്തെയും ഇത്തരത്തില്‍ ആത്മഹത്യ നാടകവും ആശുപത്രി നാടകവും നടത്തിയയാളാണ് ആദിത്യന്‍. ആളുകളുടെ സഹതാപം കിട്ടാനുള്ള വെറും പ്രഹസനം മാത്രമാണിത്. കഴിഞ്ഞ മാര്‍ച്ചിലും കൈഞരമ്പ് മുറിച്ച് ഒരു നാടകം ആദിത്യന്‍ നടത്തി. ആദിത്യന്റെ പെണ്‍ സുഹൃത്ത് വിളിച്ചതിനെ തുടര്‍ന്നായിരുന്നു ഈ നാടകം. അന്ന് വിവരമറിയാതെ ഒരുപാട് വിഷമിച്ചു. ഒടുവില്‍ തൃശൂര്‍ പോലീസിന്റെ സഹായം തേടി. പോലീസ് എത്തിയപ്പോള്‍ ഒരു കുഴപ്പവുമില്ല. താന്‍ ഫോണ്‍ വിളിച്ചപ്പോള്‍ അവശനായിട്ടാണ് സംസാരിച്ചത്. പോലീസ് പറഞ്ഞപ്പോഴാണ് അത് നാടകമായിരുന്നു എന്ന് മനസിലായത്.

ആദിത്യന്‍ പെണ്‍സുഹൃത്തിനെ വിശ്വസിപ്പിക്കാനും ഒരു നാടകം കളിച്ചു. ഹൃദയാഘാതമെന്ന് പറഞ്ഞ് വടകരയിലുള്ള ഒരു ആശുപത്രിയില്‍ ചികിത്സ തേടി. അവരുമായി പിണങ്ങി നിന്നപ്പോഴായിരുന്നു ഇത്. അന്ന് അവര്‍ ആശുപത്രിയിലെത്തി ഒപ്പം നിന്ന് ശുശ്രൂഷിക്കുകയും ചെയ്തു. ആശുപത്രിയിലേക്ക് താന്‍ ഫോണ്‍ ചെയ്ത് കാര്യം തിരക്കിയപ്പോള്‍ യാതൊരു പ്രശ്‌നവുമില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. മറ്റൊരു സംഭവം അമിതമായി ഗുളിക കഴിച്ച് ചെറളയിലെ ഒരു ആശുപത്രിയില്‍ എത്തിയിരുന്നു. ഇത്തരത്തില്‍ പല തരത്തില്‍ നാടകം കളിച്ച് സഹതാപം നേടാന്‍ ആദിത്യന്‍ ശ്രമിച്ചിരുന്നു. ഈ സംഭവവും നാടകമാണെന്നാണ് അമ്പിളി പറയുന്നത്.

അതേസമയം അമ്പിളിയുടെ ഈ പ്രതികരണം വലിയ രോക്ഷത്തിന് കാരണമായിട്ടുണ്ട്. ഒരാള്‍ മരണത്തിന്റെ വക്കില്‍ കിടക്കുമ്പോഴാണോ വൈരാഗ്യത്തോടെ പെരുമാറുന്നത് എന്നാണ് ആദിത്യന്റെ ആരാധകര്‍ ചോദിക്കുന്നത്. ഒരാള്‍ മരണത്തെ മുഖാമുഖം കണ്ട് കിടക്കുമ്പോള്‍ ഇത്തരത്തില്‍ പ്രതികരിക്കാന്‍ എങ്ങനെ സാധിക്കുന്നു എന്നാണ് പലരുടെയും ചോദ്യം. ഈ സമയത്ത് മനസിനുള്ളിലെ വൈരാഗ്യവും വിഷവും ചീറ്റരുതെന്നും ശത്രു ആണെങ്കിലും ഒരു ജീവന്‍ തിരികെ പിടിക്കുന്നതിനായി പ്രാര്‍ത്ഥിക്കണമെന്നുമാണ് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്ന അഭിപ്രായം.

ഇന്നലെയാണ് നടന്‍ ആദിത്യന്‍ ജയനെ ജീവനൊടുക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തുന്നത്. കാറിനുള്ളില്‍ കൈ ഞരമ്പ് മുറിച്ച നിലയില്‍ ആണ് അദ്ദേഹത്തെ കണ്ടെത്തിയത്. ഓടയിലേക്ക് മറിഞ്ഞ കാറില്‍ നിന്നും നാട്ടുകാര്‍ ആണ് ആദിത്യനെ കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയതും പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും. തൃശൂരിലെ വടക്കുംനാഥ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം ആദിത്യനെതിരെ ഭാര്യയും നടിയുമായ അമ്പിളി ദേവി നടത്തിയ വെളിപ്പെടുത്തല്‍ വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. തൃശൂരില്‍ വിവാഹിതയായ മറ്റൊരു യുവതിയ്ക്ക് ഒപ്പമാണ് ആദിത്യന്റെ ഇപ്പോഴത്തെ ജീവിതമെന്നും വിവാഹമോചനത്തിനായി തന്നെ ഭീഷണിപ്പെടുത്തിയെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു. അമ്പിളി ദേവിയെ ആദിത്യന്‍ ചീത്ത പറയുന്ന ഓഡിയോയും ചര്‍ച്ചയായിരുന്നു. പൊലീസ് കേസ് കൊടുക്കുന്നതും അമ്പിളി ദേവി സജീവമായി ആലോചിച്ചിരുന്നു. ഇതിനിടെയാണ് ആത്മഹത്യാ ശ്രമം നടക്കുന്നത്. തൃശൂര്‍ സ്വരാജ് റൗണ്ടിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ ആദിത്യനെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറി. കുറച്ചു കാലമായി തൃശൂരിലെ വാടക വീട്ടിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്.

രണ്ട് കൂട്ടരും ആരോപണവുമായി നിറഞ്ഞു. ഇതിനിടെ ആദിത്യനുമായി സൗഹൃദം മാത്രമേ ഉള്ളൂവെന്ന് വ്യക്തമാക്കി ആരോപണത്തിന് വിധേയയായ യുവതിയും രംഗത്തു വന്നു. ഇതിന് ശേഷമാണ് അമ്പിളി ദേവി കൂടുതല്‍ തെളിവുകള്‍ പുറത്തു വിട്ടത്. ഇതിന് പിന്നാലെയാണ് സ്വരാജ് റൗണ്ടിലെ ആദിത്യന്റെ ആത്മഹത്യാ ശ്രമം. കുടുംബ പ്രശ്‌നങ്ങളിലുള്ള മാനസിക വിഷമമാണ് ഇതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.