പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് പുതിയ ദിശാബോധം ലഭിച്ചു, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ഡൽഹി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് പുതിയ ദിശാബോധം ലഭിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2004 മുതൽ 2014 വരെയുള്ള കാലയളവ് രാഷ്‌ട്രീയ അസ്ഥിരതയുടെ കാലമായിരുന്നുവെന്നും ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രിയുടെ 118-ാമത് വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു. ‘2004 മുതൽ 2014 വരെയുള്ള കാലഘട്ടം രാജ്യത്തെ പിടിച്ചുകുലുക്കി. ഇത് രാഷ്‌ട്രീയ അസ്ഥിരതയുടെ അവസാന കാലഘട്ടം കൂടിയാണ്. കഴിഞ്ഞ ഒമ്പത് വർഷം രാഷ്‌ട്രീയ സ്ഥിരതയുടെയും നിർണായക നയരൂപീകരണത്തിന്റെയും കാലഘട്ടമാണ്. ഈ കാലയളവിൽ നമ്മുടെ ജിഡിപി 2.03 ട്രില്യൺ ഡോളറിൽ നിന്ന് 3.75 ട്രില്യൺ ഡോളറായി വളർന്നു. ഇത് ഏകദേശം ഇരട്ടിയാണ്. പ്രതിശീർഷ വരുമാനം 2013-14 ൽ 68,000 രൂപയിൽ നിന്ന് വളർന്നു.

‘വ്യാപാരവും വ്യവസായവുമാണ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രം. അവിടെ നിന്നാണ് ഊർജം ലഭിക്കുന്നത്. നയങ്ങൾ വരുത്തിയ മാറ്റങ്ങൾ കാരണം ഭാരതത്തെപ്പറ്റി ഇന്ന് എല്ലായിടത്തും സംസാരിക്കുന്നു. ഒരു ഊർജ്ജസ്വലമായ സ്ഥലമായി ഭാരതം ലോകമെമ്പാടും അറിയപ്പെടുന്നു. ഒരു കമ്പനി ലോകമെമ്പാടും വളരാർ ആഗ്രഹിക്കുമ്പോഴെല്ലാം, അതിന് അനുയോജ്യമായി സ്ഥലമായി ഭാരതത്തെ തിരഞ്ഞെടുക്കുന്നു. നമ്മുടെ രാജ്യം ഏറ്റവും പ്രായം കുറഞ്ഞ രാജ്യമാണ്. അതിനാൽ, അമൃത കാലത്തിൽ എല്ലാ മേഖലയിലും ഒന്നാം സ്ഥാനം ഉറപ്പിക്കുന്നതിൽ നിന്നും ഭാരതത്തെ ആർക്കും തടയാൻ കഴിയില്ല’.

ഇന്ത്യൻ കമ്പനികൾ മൾട്ടി-നാഷണൽ ആകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ‘പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം രാജ്യത്തെ 14 മേഖലകളിൽ മേക്ക് ഇൻ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിച്ചു. ഇതാണ് ശരിയായ സമയം. അടുത്ത 25 വർഷം ഭാരതത്തിന്റെ വ്യാപാരത്തിനും വ്യവസായങ്ങൾക്കും വളരെ പ്രധാനമാണ്. മോദി സർക്കാർ കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ നയം കാരണം അടുത്ത 10 വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ ഇടമായി വിദ്യാർത്ഥികൾ ഭാരതത്തെ തിരഞ്ഞെടുക്കും’- അമിത് ഷാ പറഞ്ഞു.