മോഡലുകളേ കടന്ന് പിടിച്ച സിനിമാ പ്രമുഖൻ, നടന്നത് നഗ്ന പാർട്ടിയും മയക്ക് മരുന്ന് നൃത്തവും,ആൻസി കബീർ ഉൾപെടെ ഉള്ളവരുടെ മരണം സിനിമാ ഉന്നതനു പങ്ക്

കൊച്ചിയിൽ നമ്പർ 18 ഹോട്ടലിൽ നടന്നത് നഗ്ന നൃത്തവും മയക്ക് മരുന്ന് പാർട്ടിയും . നിശാ പാർട്ടിയിൽ പങ്കെടുത്തവരിൽ റോഡ് അപകടത്തിൽ ദുരൂഹ മരണം ഉണ്ടായ  ആൻസി കബീറും അഞ്ജലി ഷാജനും ഉൾപെടെ ഉള്ളവർ. റേവ് പാർട്ടി എന്ന അർദ്ധ നഗ്നരായി പെൺകുട്ടികൾ നടത്തുന്ന ഡാൻസ് നമ്പർ 18 ഹോട്ടലിൽ നടന്നപ്പോൾ മയക്ക് മരുന്നും ഒഴുകി. മയക്ക് മരുന്നിന്റെ ലഹരിയിൽ അന്ന് മോഡലുകൾക്കും, അർദ്ധ നഗ്നരായ പെൺകുട്ടികൾക്കും ഒപ്പം ചിലവഴിച്ചത് സിനിമയിലെയും ബിസിനസ് രംഗത്തേയും പ്രമുഖർ ഉണ്ടെന്നും വിവരങ്ങൾ വരുന്നു.പാർട്ടിക്ക് ഉപയോഗിക്കാനുള്ള മയക്ക് മരുന്നുമായി ആളുകൾ ദുബൈയിൽ നിന്നും എത്തുകയായിരുന്നു

മുൻ മിസ് കേരള ആൻസി കബീർ, അഞ്ജലി ഷാജൻ എന്നിവരടക്കം 3 പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കാർ അപകടവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങളാണ്‌ വന്നിരിക്കുന്നത്.വാഹനാപകടം നടക്കുന്നതിന് ഒരാഴ്ചമുമ്പും ഇത്തരത്തിൽ റേവ് പാർട്ടിയും മയക്ക് മരുന്നിനു അടിമപ്പെട്ടുള്ള വൈൽഡ് നൃത്തവും നടന്നതായി പോലീസിനു വിവരം ലഭിച്ചു.ഫാഷന്‍ രംഗത്തുള്ള പ്രമുഖ കൊറിയോഗ്രാഫറാണിത് സംഘടിപ്പിച്ചത്. ദുബായില്‍നിന്ന് ഇയാള്‍ സിന്തറ്റിക് മയക്കുമരുന്ന് കൊച്ചിയിലെത്തിച്ചെന്നാണ് വിവരം.സിനിമയിലെ പ്രമുഖർക്കും, ബിസിനസ് പ്രമുഖർക്കും മുന്നിൽ അടി കുഴയാനും മയക്ക് മരുന്ന് നൃത്തം നടത്താനും മറ്റ് പെൺകുട്ടികളും നമ്പർ 18 ഹോട്ടലിൽ എത്തിയിരുന്നു.

അന്വേഷണം സിനിമാ മേഖലയിലേക്ക് എത്തിയതോടെ മിസ് കേരള മാരുടെ മരണത്തിന്റെ അന്വേഷണം മന്ദഗതിയിലായി.സിനിമയിൽ നായക വേഷങ്ങൾ ചെയ്യുന്ന നടൻ ഉൾപ്പെടെ പെൺകുട്ടികളുടെ നഗ്ന നൃത്തം കാണാനും ലഹരി നുണയാനും എത്തിയിരുന്നു എന്നാണ്‌ വിവരങ്ങൾ. ഭരണപക്ഷവുമായി അടുത്ത ബന്ധം പുലർത്തുന്ന സിനിമയിലെ പ്രമുഖരെ മറികടന്ന് ഈ അന്വേഷണം മുന്നോട്ട് പോകില്ല എന്നും വിവരങ്ങൾ വരികയാണ്‌. അന്വേഷണം നടത്തുന്ന പോലീസ് സംഘത്തിനു മുകളിൽ നിന്നും നിർദ്ദേശങ്ങൾ വന്നതായും അറിയുന്നു.ഇതിലേക്ക് അന്വേഷണം പോകാതിരിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍നിന്നുതന്നെ സമ്മര്‍ദമുണ്ട്. അപകടം സംബന്ധിച്ചുള്ള അന്വേഷണം മാത്രം നടത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം.കാരണം ഉന്നത പോലീസ് ഉദ്യോഗസ്ഥരിൽ ചിലരും നഗ്ന നൃത്തം ആസ്വദിക്കാനും ലഹരി പാർട്ടിക്കും ഇതേ ഹോട്ടലിൽ എത്താറുണ്ടായിരുന്നു. ഉന്നത ഉദ്യോഗസ്ഥരും ഹോട്ടലില്‍ എത്താറുണ്ട്. അന്വേഷണം നീണ്ടാല്‍ ഇവര്‍ക്കും കുരുക്കാകും.

ശരിയായ രീതിയിൽ അന്വേഷണം നടന്നാൽ മിസ് കേരള ആൻസി കബീർ, അഞ്ജന ഷാജൻ അടക്കം 3 പേരുടെ മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാകും. മയക്ക് മരുന്നിന്റെ ലഹരിയിൽ പെൺകുട്ടികളേ ഉപദ്രവിക്കാൻ വരെ നീക്കം നടന്നതായും അതോടെ ഹോട്ടലിൽ നിന്നും രക്ഷപെട്ട് ഓടിയ വഴിക്കാണ്‌ അപകടം എന്നും സൂചനയുണ്ട്. പെൺകുട്ടികളേ പിന്തുടർന്ന് പിടികൂടാനും ഉപദ്രവിക്കാനും ലക്ഷ്യമിട്ടായിരുന്നു ഓഡി കാർ പുറകേ വന്നത്. ഇതിന്റെ ശരിയായ അന്വേഷണം മുന്നോട്ട് പോയാൽ ഉന്നതനായ വി ഐ പി അടക്കം പീഢനത്തിനും കൊലപാതകത്തിനും പിടിയിലാകും എന്നും ഉറപ്പാണ്‌ എന്നും വിവരങ്ങൾ ലഭ്യമാകുന്നു.

സിനിമാമേഖലയിലെ ചില പ്രമുഖര്‍ ഈ ഹോട്ടലില്‍ അപകടദിവസം തങ്ങിയിട്ടുണ്ട്. മയക്ക് മരുന്നിന്റെ ലഹരിയിൽ പെൺകുട്ടികളേ കാഴ്ച്ച വയ്ക്കാൻ ഉള്ള നീക്കവും സംശയിക്കുന്നു. ആൻസി കബീറും അഞ്ജന ഷാജനും ഹോട്ടലിൽ എത്തുന്നത് അറിഞ്ഞാണ്‌ സിനിമയിലെ വി ഐപികൾ ഹോട്ടലിൽ എത്തിയതും. മിസ് കേരളയടക്കമുള്ള സംഘത്തോട് പാര്‍ട്ടിയില്‍വെച്ച് ഇവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.മോശമായ പെരുമാറ്റത്തിനാണ്‌ വഴക്ക് ഉണ്ടായത് എന്നും പറയുന്നു. തുടർന്ന് പെൺകുട്ടികളേ ഉപദ്രവിക്കാൻ തുടങ്ങിയപ്പോഴാണ്‌ ഇവർ രക്ഷപെട്ട് പുറത്തേക്ക് പോകുന്നത് എന്നും പറയുന്നു.തുടർന്ന് ഇവർക്ക് പിന്നാലെ ഇവരെ പിടികൂടാൻ ഹോട്ടലുടമയുടെ നിര്‍ദേശപ്രകാരം ഓഡി കാര്‍ പിന്തുടരുകയായിരുന്നു.മുന്‍ മിസ് കേരള അന്‍സി കബീര്‍ (25), മിസ് കേരള മുന്‍ റണ്ണറപ്പ് അന്‍ജന ഷാജന്‍ (24) എന്നിവര്‍ സംഭവസ്ഥലത്തും കെ.എ. മുഹമ്മദ് ആഷിഖ് (25) പിന്നീടും മരിച്ചു. കാര്‍ ഓടിച്ചിരുന്ന റഹ്‌മാന്‍ മാത്രമാണ് രക്ഷപ്പെട്ടത്.

നിശാപ്പാര്‍ട്ടിനടന്ന ഹാളിലെയും ഹോട്ടലിന് പുറത്തെയും സി.സി.ടി.വി. ദൃശ്യങ്ങളുടെ ഡി.വി.ആര്‍. മാറ്റിയിരുന്നു. ഇതില്‍ ഒന്നുമാത്രമാണ് ഹാജാരാക്കിയിട്ടുള്ളത്. രണ്ടാമത്തേതും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന ഓഡി കാറിന്റെ ഡ്രൈവര്‍ സൈജുവിനെ പോലീസ് ചോദ്യംചെയ്തിരുന്നു. അപകടത്തിനുശേഷം റോയിയെ സൈജു വിളിച്ചതായി കണ്ടെത്തി. അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നു.

കൊച്ചിയിലെ ഹോട്ടലുകളിൽ മയക്ക് മരുന്നും വേശ്യാവൃത്തിയും, പോലീസ് ഉന്നതരുടെ കൂട്ട്

ഇത്തരത്തിലുള്ള വിവരങ്ങൾ പുതിയതല്ല. മുമ്പ് ഫോർട്ട് കൊച്ചിയിലെ ജിഞ്ചർ മ്യൂസിയം ഹോട്ടലിൽ ശ്രീലങ്കൻ സ്ഫോടനത്തിൽ പങ്കുണ്ടെന്ന് ഇന്റർ പോൾ സംശയിക്കുന്ന സജങ്ക എന്ന അമേരിക്കക്കാരൻ വന്നിരുന്നു. മയക്ക് മരുന്ന് പാർട്ടിയുടെ ലോകത്തേ ഡോൺ ആണ്‌ സജങ്ക. 700 പേരായിരുന്നു പാർട്ടിക്കായി കോവിഡ് മൂർദ്ധന്യത്തിലെത്തിയ സമയത്ത് ബുക്ക് ചെയ്തത്. തുടർന്ന് വാർത്തകൾ പുറത്ത് വന്നപ്പോൾ പോലീസ് ഇടപെട്ട് സജങ്കയുടെ പാർട്ടി തടയുകയും തുടർന്ന് സജങ്കയെ പോലീസ് തന്നെ സുരക്ഷിതമായി വിമാനം കയറ്റി വിടുകയുമായിരുന്നു.

കൊച്ചിയിലെ ഐ ജി റാങ്കിൽ ഉള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ആയിരുന്ന് ഇത്.എൻ ഐ എയും സി ബി ഐയും വിവരമറിഞ്ഞ് ഓടി എത്തിയപ്പോഴേക്കും സജങ്കയേ കൊച്ചി പോലീസ് വിമാനം കയറ്റി വിട്ടു കഴിഞ്ഞിരുന്നു. മോസ്റ്റ് വാണ്ടണ്ട് ആയ ഇയാളേ രക്ഷിച്ച് വിട്ടതിനു ഉപഹാരമായി കൊച്ചിയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പ്രതിഫലമായി 50 ലക്ഷം രൂപ ലഭിച്ചതായാണ്‌ വിവരങ്ങൾ.കൊച്ചി പോലീസും മയക്ക് മരുന്ന് കണ്ണികളും ആയുള്ള ബന്ധം ആണിത് സൂചിപ്പിക്കുന്നത്. കൊച്ചിയിലെ ഹോട്ടലുകളിലെ മയക്ക് മരുന്ന് പാർട്ടിയിൽ ഉന്നത ഉദ്യോഗസ്ഥർ പടി വാങ്ങുന്നു എന്ന് മാത്രമല്ല സൗജന്യമായി  സെക്സും, മയക്ക് മരുന്നും അസ്വദിക്കാനും ഇവർ കണ്ണികളും ആകുന്നു