കണ്ടിട്ടും കാണാത്ത ഭാവം നടിച്ച എല്ലാവർക്കും ഈ മരണത്തിൽ പങ്കുണ്ട് ; വിദ്യാർത്ഥികളുടെ അപകടമരണത്തിൽ ഡോ.അനുജ ജോസഫ്

കൊല്ലം : ബൈക്ക് യാത്രക്കാരായ രണ്ടു വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസമാണ് കെഎസ്ആർടിസി ബസിടിച്ച് മരിച്ചത്. ഇതിൽ ഏറെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കൊല്ലം ചടയമംഗലത്തുണ്ടായ അപകടത്തിൽ 20 മിനിറ്റോളം ആ കുട്ടികളിൽ ഒരാൾ ജീവനോടെ ആരും ഹോസ്പിറ്റലിൽ എത്തിക്കാതെ ആ നടുറോഡിൽ മരണത്തെ മുഖാമുഖം കണ്ട് കിടന്നു. ചിലർ ശ്രമിച്ചത് ആ ദാരുണമായ ദൃശ്യങ്ങൾ ഫോണിൽ പകർത്താനാണ്. ചികിത്സ സമയത്ത് ലഭിച്ചിരുന്നെങ്കിൽ അവരിൽ ഒരാളെ രക്ഷിക്കാനായേനെ. ഇതിനെതിരെ
ഡോ . അനുജ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

കൊല്ലം ചടയമംഗലത്തു ksrtc ബസിടിച്ചു ബൈക്ക് യാത്രക്കാരായ രണ്ടു വിദ്യാർത്ഥികൾ മരണമടഞ്ഞ വാർത്ത കാണാനിടയായി. കൂട്ടത്തിൽ 20 മിനിറ്റോളം ആ കുട്ടികളിൽ ഒരാൾ ജീവനോടെ ആരും ഹോസ്പിറ്റലിൽ എത്തിക്കാതെ ആ നടുറോഡിൽ മരണത്തെ മുഖാമുഖം കണ്ടതായും ഉള്ള വിവരവും, ഇതിൽ വാസ്തവം ഉണ്ടെങ്കിൽ ഒന്നു പറയാതിരിക്കാൻ ആവുന്നില്ല.

ഇന്നു ഈ ആക്‌സിഡന്റ് കണ്ടിട്ടും കാണാത്ത ഭാവം നടിച്ച എല്ലാവർക്കും ഈ മരണത്തിൽ പങ്കുണ്ട്.
നാളെ അവനവന്റെ കുടുംബത്തിൽ ആർക്കെങ്കിലും ഈ ഗതി ഉണ്ടാകുമ്പോൾ ഇന്നാ കുട്ടികളുടെ ഉറ്റവരും ഉടയവരുടെയും വേദന നാളെയൊരുനാൾ നിങ്ങളും അറിയും.

അതോടൊപ്പം ആരുടെയെങ്കിലും മരണ വേദന, ആക്‌സിഡന്റ് ഇതൊക്കെ മൊഫൈലിൽ പകർത്തി അതു share ചെയ്തു വിറ്റു കാശാക്കാൻ നടക്കുന്നവന്മാരെയൊക്കെ അറസ്റ്റ് ചെയ്യാൻ വല്ല നിയമവും വന്നെങ്കിലോ എന്നു ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു. ഇത്തരക്കാരുടെ സൂക്കേട് അങ്ങനെയെങ്കിലും മാറി കിട്ടുമല്ലോ.

അതെങ്ങനാ likes ഉം ഷെയറും ആവോളം കിട്ടാൻ എന്തു തന്തയില്ലായ്മത്തരം കാണിക്കാനും മടിയില്ലാത്ത ഒരു സമൂഹത്തിലാണല്ലോ ഇന്നു നമ്മുടെയൊക്കെ ജീവിതം.
ഇതിനിടയിൽ മനുഷ്യൻ ആവാൻ എവിടാ നേരം.
മരണവെപ്രാളം കണ്ടാലും,കണ്ടില്ലെന്ന് നടിക്കണല്ലോ, കൂട്ടത്തിൽ മൊഫൈലിൽ വീഡിയോ പിടിക്കാൻ നേരം കണ്ടെത്തണമല്ലോ!!
കഷ്ടം,

മനപ്പൂർവമല്ലാത്ത നരഹത്യ, ksrtc bus ഡ്രൈവർക്കു ന്യായികരിക്കാൻ ആയി, വല്ലോരുടെയും നെഞ്ചത്തു കയറ്റി വാഹനം ഓടിക്കാതെ ഇനിയെങ്കിലും ഒന്നു ശ്രദ്ധിക്കു ഡ്രൈവർമാരെ,
ഓരോ ജീവൻ പൊലിയുമ്പോഴും, ആ നഷ്‌ടം സഹിക്ക വയ്യാതെ പിടയുന്ന കുറച്ചു മനുഷ്യരുണ്ട്, അവരുടെ കണ്ണുനീരിനെ പ്രതിയെങ്കിലും.