ആ കൊച്ച് വാ തുറക്കുന്നത് തന്നെ പൊറോട്ട തിന്നാനും കള്ളം പറയാനും പിന്നെ ക്യാപ്‌സ്യൂൾ വിഴുങ്ങാനും മാത്രമാണ്- അഞ്ജു പാർവതി പ്രഭീഷ്

നടുറോഡിലെ മേയർ- കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കമാണ് ഇപ്പോഴത്തെ രാഷ്ട്രീയ കേരളത്തിലെ ഒരു പ്രധാന ചർച്ചാ വിഷയം. ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ വാദം പൊളിഞ്ഞിരുന്നു. കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് വാഹനം കുറുകെ ഇട്ടിട്ടില്ല എന്നാണ് മേയർ പറഞ്ഞത്. എന്നാൽ വാഹനം ബസിന് കുറുകെ ഇട്ടിരിക്കുന്ന ദൃശ്യം പുറത്തുവന്നു. നിരവധി ആളുകളാണ് മേയർക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരണം നടത്തുന്നത്. മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ് പങ്കിട്ട പോസ്റ്റും ചർ‌ച്ചയാകുന്നു. നിയമസഭയ്ക്ക് അകത്ത് നടന്ന, ലോകം മുഴുവൻ കണ്ട ശിവ താണ്ഡവം കം തുണി പൊക്കൽ, പിന്നെ ഡിം എന്ന് വീഴൽ, കടി, ഇടി, പിടി വലി ഒന്നും നടന്നിട്ടേ ഇല്ലെന്ന് പറഞ്ഞ പാർട്ടിയുടെ അമ്പോറ്റി കുഞ്ഞാവയിൽ നിന്ന് നുണ അല്ലാതെ മറ്റെന്തെങ്കിലും പ്രതീക്ഷിച്ചിരുന്നുവോ നിഷ്കളങ്കരേയെന്ന് അഞ്ജു ചോദിക്കുന്നു

കുറിപ്പിങ്ങനെ

നിയമസഭയ്ക്ക് അകത്ത് നടന്ന, ലോകം മുഴുവൻ കണ്ട ശിവ താണ്ഡവം കം തുണി പൊക്കൽ, പിന്നെ ഡിം എന്ന് വീഴൽ, കടി, ഇടി, പിടി വലി ഒന്നും നടന്നിട്ടേ ഇല്ലെന്ന് പറഞ്ഞ പാർട്ടിയുടെ അമ്പോറ്റി കുഞ്ഞാവയിൽ നിന്ന് നുണ അല്ലാതെ മറ്റെന്തെങ്കിലും പ്രതീക്ഷിച്ചിരുന്നുവോ നിഷ്കളങ്കരേ???

ആ കൊച്ച് വാ തുറക്കുന്നത് തന്നെ പൊറോട്ട തിന്നാനും ( അത് ആറ്റുകാൽ പൊങ്കാലയുടെ പേരിൽ വരെ ) കള്ളം പറയാനും പിന്നെ ക്യാപ്‌സ്യൂൾ വിഴുങ്ങാനും മാത്രമാണ്. അങ്ങനെയുള്ള ഒന്നിന് കുഞ്ഞിരാമൻ മോഡൽ ഒരു MLA പങ്കാളി കൂടി കിട്ടിയപ്പോൾ തിരുവനന്തപുരം മൊത്തം ഇതുങ്ങളെ കണ്ടാൽ സൈഡ് മാറി കൊടുത്ത് ആദരിക്കണം എന്ന ലൈനിൽ ആയി. അങ്ങനെ മൈക്കിന് ശേഷം ഇന്നലെ മുതൽ CCTV യും AKG സെന്റർ മാനുവൽ അനുസരിച്ചു ബൂർഷ്വാ ഫാസിസ്റ്റ് സംസ്ഥാന ദ്രോഹിയായി മാറി