മാസ്ക് ഇട്ട് ഷാൾ ഇട്ട് സാധാരണ കുട്ടിയായിട്ടാണ് സിം എടുക്കാൻ പോയത്- അന്ന രാജൻ

സ്വിം കാർഡ് എടുക്കാൻ ചെന്നപ്പോൾ സ്വകാര്യ ടെലികോം കമ്പനി ജീവനക്കാർ പൂട്ടിയിട്ട സംഭവത്തിൽ പ്രതികരണവുമായി നടി അന്ന രാജൻ. പുതിയ സിം കാർഡ് എടുക്കാനെത്തിയ നടിയും സ്ഥാപനത്തിലെ ജീവനക്കാരും തമ്മിൽ തർക്കത്തിലാകുകയും തുടർന്ന് പൂട്ടിയിടുകായായിരുന്നു.
ജീവനക്കാർ മാപ്പ് പറഞ്ഞതോടെ വിഷയം ഒത്തുതീർപ്പാക്കിയെന്നും എന്നാൽ താൻ പേടിച്ച് പോയെന്നും ഇനിയാർക്കും ഇങ്ങനെ ഒരനുഭവം വരരുതെന്നും നടി സ്വകാര്യ മാധ്യമത്തോട് വെളിപ്പെടുത്തി

വാക്കുകളിങ്ങനെ, ഷോറൂമിൽ സിമ്മിന്റെ പോർട്ടിങ്ങിനായി പോയതാണ്. വളരെ മോശമായിട്ടാണ് പെരുമാറിയത്. ഞാൻ പേടിച്ച് പോയി. ഇരുന്ന് കരയുകയായിരുന്നു. അച്ഛന്റെ സ്ഥാനത്ത് ചെറുപ്പം മുതൽ കണ്ട ആളുകളെയാണ് അപ്പോൾ വിളിച്ചത്. അച്ഛൻ രാഷ്ട്രീയക്കാരനാണ്. അതുകൊണ്ടാണ് ഇവരെ വിളിച്ചത്. ഞാൻ മാസ്ക് ഒക്കെ ഇട്ട് ഷാളൊക്കെ ഇട്ട് സാധാരണ കുട്ടിയായിട്ടാണ് പോയത്. ഷട്ടർ ഒക്കെ ഇട്ട് പൂട്ടിയത് വിഷമമായി. അവർ വന്ന് മാപ്പ് പറഞ്ഞു. 25 വയസ്സുള്ള ഒരാളായിരുന്നു. പ്രശ്നമാക്കേണ്ട എന്ന് കരുതി ഒത്തുതീർപ്പാക്കി. പക്ഷേ ഇനിയൊരാൾക്ക് ഇങ്ങനെ ഒരനുഭവം വരരുത്. അമ്മയിടെ സിം ശരിയാക്കാനാണ് പോയത്. അപ്പോൾ ഐഡി കാർഡ് വേണമെന്ന് പറഞ്ഞു. കാർഡ് എടുത്തിരുന്നില്ല. അതിന്റെ പേരിൽ തർക്കമായി. ഞാൻ മാനേജറുടെ ഫോട്ടോ എടുത്തു. അതവർക്ക് ഇഷ്ടമായില്ല. ഷട്ടർ അടച്ചു. ഇതായിരുന്നു പ്രശ്നം

ഒക്ടോബർ ആറ് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. അലുവ മുനിസിപ്പൽ ഓഫീസിന് സമീപമുള്ള വിഐയുടെ സ്ഥാപനത്തിലാണ് നടിയെ പൂട്ടിയിട്ടത്. സിം എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ നടിയെ വിഐയുടെ ജീവനക്കാർ പൂട്ടിയിടുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അന്ന രാജൻ ആലുവ പോലീസിൽ പരാതി നൽകുകയും ചെയ്തു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയിലേക്കെത്തിയ അന്ന മോഹൻലാലിന്റെ വെളിപ്പാടിന്റെ പുസ്തകം, മമ്മൂട്ടിയുടെ മധുരരാജ അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഇടുക്കി ബ്ലാസ്റ്റേഴ്സ്, തലനാരിഴ എന്നീ ചിത്രങ്ങളാണ് അന്നയുടെ ഇനി റിലീസാകാൻ ഇരിക്കുന്നത്.