മുഹമ്മദ് ഷാഫി അറബി മാന്ത്രികൻ, ഇലന്തൂരിൽ നടന്നത് അറബി മാന്ത്രിക വിധി പ്രകാരമുള്ള നരബലി- ആന്റി ടെററിസം സൈബർ വിങ്

നരബലി നടത്താൻ സിദ്ധ വേഷം കെട്ടിയ മുഹമ്മദ് ഷാഫി എന്ന റഷീദ് അറിയപ്പെടുന്ന അറബി മാന്ത്രികനും ജിഹാദി ഡ്രഗ്ഗ് മാഫിയാ സിൻഡിക്കേറ്റിന്റെ അംഗവും ആണെന്ന് ആന്റി ടെററിസം സൈബർ വിങ്ങിന്റെ റിപ്പോർട്ട്. ഇലന്തൂരിൽ നടന്നത് അറബി മാന്ത്രിക വിധി പ്രകാരമുള്ള നരബലിയാണ്. ഇതു നടപ്പാക്കിയത് മുഹമ്മദ് ഷാഫി എന്ന അറബി മാന്ത്രികനും. കൂടുതൽ കൊലപാതകങ്ങൾ ഇയാൾ നടത്തിയിട്ടുണ്ടാകാം. ഇയാൾ കൊടും ക്രിമനലാണ്. മുഹമ്മദ് ഷാഫിയിൽ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം വേണമെനന് ആന്റി ടെററിസം സൈബർ വിങ് ആവശ്യപ്പെടുന്നത്.

ആന്റി ടെററിസം സൈബർ വിങ്ങിന്റെ റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ

പെരുമ്പാവൂരിൽ നിന്നും ഇലന്തൂരിൽ വന്ന് അതിക്രൂരമായ നരബലി നടപ്പാക്കിയ അരുംകൊലകളുടെ ശിൽപ്പി മുഹമ്മദ് ഷാഫി അറിയപ്പെടുന്ന അറബി മാന്ത്രികനാണ്. കൂടാതെ ഈ നരാധമൻ ജിഹാദി ഡ്രഗ്ഗ് മാഫിയാ സിർഡിക്കേറ്റിന്റെ സജീവ പ്രവർത്തകനും ആണു എന്നാണ് ഞങ്ങൾക്ക് ലഭിച്ച വിവരം. ഇയാൾ സ്ഥിരമായി കഞ്ചാവ് കടത്തിയിരുന്ന ആളാണെന്നും ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്താനായത്. ഇയാൾ അറിയപ്പെടുന്ന കുറ്റവാളിയും ആണ്.

ഇലന്തൂരിൽ നടന്നത് അറബി മാന്ത്രിക വിധി പ്രകാരമുള്ള നരബലിയാണ്. ഇതു നടപ്പാക്കിയത് മുഹമ്മദ് ഷാഫി എന്ന അറബി മാന്ത്രികനും. ഇലന്തൂരിലെ പ്രശസ്തനായ ഒരു കമ്മ്യൂണിസ്റ്റുകാരനെയും അയാളുടെ രണ്ടാം ഭാര്യയെയും കൂട്ടുപിടിച്ചു കൊണ്ട് ഇവൻ നടത്തിയ നരബലികൾ ഇവന്റെ ആദ്യത്തേത് ആകാൻ ഒരിക്കലും ഇടയില്ല. കാരണം ഇയാൾ നരബലി നടത്തിയ രീതിവച്ച് നോക്കുമ്പോൾ ഇയാൾ ഇലന്തൂരിലേതിന് സമാനമായ നിരവധി ക്രൂരകൊലകൾ നേരത്തേയും നടത്തിയുണ്ടാവാനുള്ള സാധ്യത ആണ് ATCW കാണുന്നത്.

ഭഗവൽസിംഗിലും ലൈലയിലുമായി ഈ കേസ് ഒതുക്കാനാണ് കമ്മ്യൂണിസ്റ്റു ഗവൺമെന്റു ശ്രമിക്കുന്നതെങ്കിൽ ഈ അതിക്രൂരമായ കുറ്റകൃത്യത്തിന്റെ ശിൽപ്പിയായ മുഹമ്മദ് ഷാഫിയുടെ പിന്നാമ്പുറ കഥകളും ചരിത്രങ്ങളും ഒരിക്കലും അനാവരണം ചെയ്യപ്പെടാൻ പോവുന്നില്ല. അതുകൊണ്ട് മുഹമ്മദ് ഷാഫി എന്ന ഈ നികൃഷട മന്ത്രവാദി വേറെയും നരബലികൾ നടത്തിയിട്ടുണ്ടോ എന്നും, ഇപ്പോൾ പുറത്ത് വന്ന രണ്ട് കൊലപാതകങ്ങളുടെ പിന്നിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നതും കൂടി കേരളാ പോലീസ് അന്വേഷിക്കണം എന്ന് Anti Terrorism Cyber Wing ആവശ്യപ്പെടുന്നത്.

കഷ്ണങ്ങളാക്കി ശവശരീരം മുറിക്കുന്നതും ഉപ്പ് പുരട്ടി ആഴത്തിൽ മറവു ചെയ്യുന്നതുമായ രീതികൾ അറബി മന്ത്രവാദത്തിന്റെയും നരബലിയുടേയും ആയ ചില പ്രത്യേക രീതികളാണ്. അറബി മാന്ത്രികത്തിന്റെ പരസ്യങ്ങൾ ഇവിടെ ധാരാളം കണ്ടുവരാറുണ്ട്. കേരളത്തിലെ പല ജില്ലകളിലും അറബി മാന്ത്രികക്കാരുടെ ബോർഡുകളും കാണാറാണ്ട്. അതുകൊണ്ട് മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ നടന്ന ഈ നരബലി സംബന്ധമായി സത്യസന്ധവും നിഷ്പക്ഷവും ആയ ഒരന്വേഷണം കേരളത്തിലെ പോലീസ് നടത്തണം എന്ന് ATCW ആവശ്യപ്പെടുന്നു. ഇതായിരുന്നു കുറിപ്പ്.

ദുർമന്ത്രവാദവും ആഭിചാരക്രിയകളും തടയുന്നതിന് പ്രത്യേകനിയമം നിർമിക്കുന്നതിനുള്ള അവസരങ്ങൾ പലവട്ടം കേരളം പാഴാക്കി. അന്ധവിശ്വാസങ്ങളുടെ പേരിൽ കൊലപാതകങ്ങൾ ഉണ്ടാകുമ്പോഴൊക്കെ കേരളം ഇരുട്ടിലേക്കെന്ന് നിലവിളിക്കുന്ന രാഷ്ട്രീയനേതൃത്വവും സർക്കാരുകളും നിയമനിർമാണത്തിനുള്ള ഇച്ഛാശക്തി പിന്നീട് കാട്ടാറില്ല. പത്തുവർഷമായി നടക്കുന്നത് ചർച്ചകൾമാത്രം. നിയമപരിഷ്‌കരണ കമ്മിഷൻ തയ്യാറാക്കിയ കരടുബിൽ ഈ സർക്കാരിന്റെ മുന്നിലുമുണ്ട്. നിയമം നിർമിക്കുമെന്ന് കഴിഞ്ഞവർഷം ഓഗസ്റ്റിലും നിയമസഭയിൽ സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ അനങ്ങിയിട്ടില്ല. ദുർമന്ത്രവാദവും ആഭിചാരക്രിയകളും വഴി ആളുകൾ കൊല്ലപ്പെടുമ്പോഴോ പരിക്കേൽക്കുമ്പോഴോ ഇന്ത്യൻ പീനൽ കോഡ് അനുസരിച്ച് ശിക്ഷകിട്ടും. അതല്ലാതെ ഇത്തരം അന്ധവിശ്വാസചൂഷണം കുറ്റകൃത്യമാക്കുന്ന പ്രത്യേകനിയമം സംസ്ഥാനത്ത് നിലവിലില്ല.

ഇന്ത്യയിൽ അന്ധവിശ്വാസങ്ങൾക്കെതിരേ ആദ്യമായി നിയമം കൊണ്ടുവന്നത് 2013 ഓഗസ്റ്റ് 24-ന് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിൽ അന്ധവിശ്വാസങ്ങൾക്കെതിരേ വീറോടെ പോരാടിയ നരേന്ദ്ര ദാഭോൽക്കർ കൊല്ലപ്പെട്ടതിനെത്തുടർന്നായിരുന്നു ഇത്. കോൺഗ്രസ്-എൻ.സി.പി. സർക്കാർ പാസാക്കിയ ഓർഡിനൻസ് 2013 ഡിസംബർ 18-ന് മഹാരാഷ്ട്ര നിയമസഭ നിയമമാക്കി.പ്രചാരത്തിലുള്ള മിക്ക അന്ധവിശ്വാസങ്ങളെയും നേരിടാൻ ശക്തമായ ഈ നിയമം, കുറ്റകൃത്യങ്ങൾക്ക് ആറുമാസംമുതൽ ഏഴുവർഷംവരെ തടവും 5000 മുതൽ 50,000 രൂപവരെ പിഴയും വ്യവസ്ഥചെയ്തിട്ടുണ്ട്. കർണാടകത്തിൽ, വിശ്വാസത്തിന്റെപേരിൽ ജനങ്ങളെ ചൂഷണം ചെയ്യുന്നത് തടയാൻ 2017-ൽ നിയമം കൊണ്ടുവന്നിരുന്നു. എന്നാൽ, സർക്കാരുകളുടെ അയഞ്ഞ സമീപനംമൂലം, രണ്ടുസംസ്ഥാനങ്ങളിലും ഈ നിയമപ്രകാരം അധികം കേസുകൾ വന്നില്ല.