സ്വകാര്യ ബസിന്റെ ടയർ വീട്ടമ്മയുടെ കാലിലൂടെ കയറിയിറങ്ങി, രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

തിരുവനന്തപുരം : സ്വകാര്യ ബസിന്റെ ടയർ വീട്ടമ്മയുടെ കാലിലൂടെ കയറിയിറങ്ങി അപകടം. തിരുവനതപുരം ആറ്റിങ്ങലിൽ ആണ് സംഭവം. ടയർ കയറിയിറങ്ങിയതോടെ വീട്ടമ്മയുടെ കാലിന്റെ അസ്ഥി പൊട്ടുകയും വിരലുകൾ അറ്റുപോകുകയും ചെയ്തു. കിളിമാനൂർ വെള്ളംകൊള്ളി സ്വദേശിനി പ്രസന്നയാണ് അപകടത്തിൽപ്പെട്ടത്.

ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ വച്ചാണ് അപകടം നടന്നത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സ്വകാര്യബസ് പ്രസന്നയെ ഇടിച്ചിട്ട ശേഷം മുൻചക്രം കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവം കണ്ട യാത്രക്കാർ നിലവിളിച്ചു. ഇതോടെ ബസ് നിർത്തി.

പിന്നാലെ പ്രസന്നയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കാലിലെ വിരലുകൾ സർജറിയിലൂടെ നീക്കം ചെയ്യേണ്ടി വന്നു. മറ്റേ കാലിന്റെ അസ്ഥിക്ക് പൊട്ടലുണ്ട്. തലനാരിഴയ്‌ക്കാണ് ജീവൻ രക്ഷപ്പെട്ടിട്ടത്.