ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി വിവാദത്തില്‍ ബിബിസിക്കും കോണ്‍ഗ്രസിനുമെതിരെ വിമര്‍ശനവുമായി
വീണ്ടും അനില്‍ കെ ആന്റണി രംഗത്ത്. കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം പലതവണ നല്‍കിയ ബിബിസി, ഇന്ത്യയുടെ പരമാധികാരത്തെ പലതവണ ചോദ്യം ചെയ്ത മാധ്യമമാണ്. സ്ഥാപിത താത്പര്യങ്ങളില്ലാത്ത സ്വതന്ത്ര മാധ്യമമായ ബിബിസി നിലവില്‍ കോണ്‍ഗ്രസിന് പറ്റിയ സഖ്യകക്ഷിയാണെന്നുമാണ് അനില്‍ കെ ആന്റണി ട്വീറ്റില്‍ കുറിച്ചിരിക്കുന്നത്.
ബിബിസി മുന്‍പ് കശ്മീരിന്റെ ഭൂപ്രദേശമില്ലാതെ പുറത്തുവിട്ട ഇന്ത്യന്‍ മാപ്പുകള്‍ ചേര്‍ത്താണ് അനില്‍ ട്വീറ്റ് ചെയ്തിരിട്ടുള്ളത്. നേരത്തെ, ബിബിസി ഡോക്യുമെന്ററി നിരോധിച്ച കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് അനില്‍ ആന്റണി രംഗത്ത് എത്തിയിരുന്നു. ബിബിസി ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമാണ് എന്നായിരുന്നു അനിലിൽ പറഞ്ഞിരുന്നത്.
അനിലിന്റെ പ്രതികരണത്തിന് പിറകെ മുതിര്‍ന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ കൂടിയായ അനില്‍ ആന്റണിക്ക് എതിരെ കോണ്‍ഗ്രസില്‍ നിന്ന് വ്യാപക വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു. തുടർന്ന് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കണ്‍വീനര്‍ സ്ഥാനവും മറ്റു പാര്‍ട്ടി പദവികളും അനില്‍ ആന്റണി രാജിവച്ചു.