രഖില്‍ മാനസയെ വിവാഹം കഴിച്ചിരുന്നെങ്കിലും ഇതൊക്കെ തന്നെ നടന്നേനെ, ഭാഗ്യലക്ഷ്മി പറയുന്നു

മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച സംഭവമാണ് നെല്ലിക്കുഴിയില്‍ മാനസ എന്ന ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ രഖില്‍ എന്ന യുവാവ് വെടിവെച്ച് ജീവനെടുത്തത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യ ലക്ഷ്മി. ഒരു ചാനല്‍ പരിപാടിയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് ഭാഗ്യലക്ഷ്മിയുടെ അഭിപ്രായ പ്രകടനം.

കുറേയധികം നമ്മളെ സ്വാധീനിക്കുന്നത് നമ്മുടെ സമൂഹമാണ് അല്ലെങ്കില്‍ നമ്മുടെ സൗഹൃദമാണ്. മക്കളും മാതാപിതാക്കളും തമമിലുള്ള ബന്ധം ഇപ്പോള്‍ വളരെ കുറവ്. ഇയാള്‍ ഈ പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നെങ്കിലും ഒന്നൊ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഈ പെണ്‍കുട്ടി ഇത് പോലെ കൊല്ലപ്പെടുമായിരുന്നു. എന്തെങ്കിലും രീതിയില്‍ ഈ കുട്ടിയെ കൊന്നേനെ.-ഭാഗ്യലക്ഷ്മി പറഞ്ഞു.

അതേസമയം, രഖില്‍ കൃത്യമായ ആസൂത്രണത്തിലൂടെയാണ് മാനസയെ വകവരുത്തിയത് എന്നാണ് പോലീസ് നിഗമനം. മാനസ പെയിന്‍ഗസ്റ്റായി താമസിച്ചിരുന്ന നെല്ലിക്കുഴിയില്‍ വീടിന് അരികിലായി ഒരുമ മാസം രഖില്‍ വാടയ്ക്ക് രഹസ്യമായി താമസിച്ചിരുന്നു. മാനസ പഠിച്ചിരുന്ന കോളേജിനും താമസിച്ചിരുന്ന വീടിനും ഇടയിലുള്ള സ്ഥലമാണ് ഇയാള്‍ താമസിക്കാനായി തിരഞ്ഞെടുത്തത്. ദിവസങ്ങളായി മാനസയുടെ നീക്കളും ദിനചര്യകളും നിരീക്ഷിച്ചതിന് ശേഷമായിരുന്നു രഖില്‍ കൃത്യം നടത്തിയത്.

പ്ലൈവുഡ് വ്യാപാരിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് രഖില്‍ കഴിഞ്ഞ നാലാം തീയതി ഇവിടെ മുറിയെടുക്കുന്നത്. ഇയാളുടെ പെരുമാറ്റത്തില്‍ ആര്‍ക്കും അസ്വഭാവികതയോ സംശയമോ തോന്നിയിട്ടില്ല. രഖിലിന്റെ മുറിയില്‍ നിലവില്‍ വസ്ത്രങ്ങളും ചില മരുന്നുകളും മാത്രമാണ് അവശേഷിക്കുന്നത്.