മീനാക്ഷി തന്നെയാണ് മഞ്ജുവിനൊപ്പം പോകാതിരുന്നത്, അമ്മയ്‌ക്കൊപ്പം വരില്ലെന്ന് മീനാക്ഷി ഉറപ്പിച്ച് പറയുകയായിരുന്നു

മഞ്ജു മദ്യപിക്കുമെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന അഭിഭാഷകര്‍ മഞ്ജുവിന് കുഞ്ഞുങ്ങളെ ഇഷ്ടമല്ലെന്ന് പറഞ്ഞ് പഠിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ അത്ഭുതം ഒന്നും ഇല്ലെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ദിലീപും മഞ്ജു വാര്യരും പിരിഞ്ഞ സമയം മീനാക്ഷി തന്നെയാണ് മഞ്ജുവിനൊപ്പം പോകാതിരുന്നത്. അമ്മയ്‌ക്കൊപ്പം വരില്ലെന്ന് മീനാക്ഷി ഉറപ്പിച്ച് പറയുകയായിരുന്നു എന്നും ഭാഗ്യ ലക്ഷ്മി ഒരു മാധ്യമത്തോട് ഭാഗ്യലക്ഷ്മി പറഞ്ഞു.

ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ, ‘മീനാക്ഷി ജനിച്ചപ്പോള്‍ മുതല്‍ കണ്ടത് ഒന്നും ചെയ്യാതെ വീട്ടിലിരിക്കുന്ന അമ്മയെയാണ്. അതേസമയം അവളുടെ അച്ഛന്‍ ലോകം മുഴുവന്‍ ആരാധിക്കുന്ന താരവും. അതുകൊണ്ട് തന്നെ അവളെ സംബന്ധിച്ച് അവളുടെ അച്ഛന്‍ തന്നെയാണ് ഹീറോ. ആഡംബരത്തില്‍ ജീവിക്കുന്ന അച്ഛനൊപ്പം കഴിയാനായിരിക്കും കുഞ്ഞിന് തോന്നിക്കാണുക. ഒരുപക്ഷേ മഞ്ജു മുന്‍പേ അഭിനയിച്ചിരുന്നുവെങ്കില്‍ മീനാക്ഷി ചിലപ്പോള്‍ അമ്മയ്‌ക്കൊപ്പം പോയെനെ. കുഞ്ഞുങ്ങള്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ നേടി കൊടുക്കുന്നതാരാണോ അതാണ് അവരുടെ ഹീറോ. മീനാക്ഷിയെ മഞ്ജു കൂട്ടാതിരുന്നതല്ല. അമ്മയ്‌ക്കൊപ്പം താന്‍ വരില്ലെന്ന് മീനാക്ഷി ഉറപ്പിച്ച് പറയുകയായിരുന്നു, അത് തനിക്ക് അറിയാം. മഞ്ജു മദ്യപിക്കുമെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന അഭിഭാഷകര്‍ മഞ്ജുവിന് കുഞ്ഞുങ്ങളെ ഇഷ്ടമല്ലെന്ന് പറഞ്ഞ് പഠിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ അത്ഭുതമില്ല.

കാവ്യ-ദിലീപ് പ്രണയമോ മഞ്ജുവായുമുള്ള പ്രശ്‌നങ്ങളോ ഒന്നും തന്നെ നടിയെ നറുറോഡില്‍ ആക്രമിക്കാനുള്ള ന്യായീകരണമല്ല. ഒരു പെണ്‍കുട്ടിയോട് ചെയ്യാന്‍ പാടില്ലാത്തതാണ് നടു റോഡില്‍ കാണിച്ചത്. എന്റെ ജീവിതം ഇങ്ങനെയാക്കി എന്ന് കരുതി ഒരു പെണ്‍കുട്ടിയോട് ക്രൂരത കാണിക്കാമോ? ദിലീപ് ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെങ്കില്‍ കാവ്യ അറിയാതെ ഒന്നും ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നില്ല. ഒരുപക്ഷേ വീട്ടിലുള്ളവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞ് കാണില്ല. തന്റെ ജീവിതാഭിലാഷം നടപ്പാക്കാന്‍ വേണ്ടി രണ്ട് സ്ത്രീകളുടെ ജീവിതം നശിപ്പിച്ച സ്ത്രീയോടുള്ള ദേഷ്യമാണ് തനിക്ക് കാവ്യയോട് ഉള്ളത്. ദിലീപ് സ്വന്തം കാര്യങ്ങള്‍ ഒന്നും തന്നെ എന്നോട് ഇതുവരെ സംസാരിച്ചിരുന്നില്ല. പക്ഷേ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷവും പല കാര്യങ്ങളും മഞ്ജുവിനോട് താന്‍ സംസാരിച്ചിട്ടുണ്ട്. അവര്‍ സ്വകാര്യമായിട്ടാണ് പലതും പറഞ്ഞത്. അതുകൊണ്ട് തന്നെ അക്കാര്യങ്ങള്‍ തുറന്ന് പറയാന്‍ താന്‍ താത്പര്യപ്പെടുന്നില്ല.’