ബിനീഷ് കോടിയേരിയുടെ സുഹൃത്തിന്റെ മരണം കൊലപാതകമെന്ന് ആരോപണം

തിരുവനന്തപുരം. ബിനീഷ് കോടിയേരിയുടെ സുഹൃത്ത് ദീപന്‍ രാജിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അമ്മ സ്വപ്‌നലേഖ. കഴിഞ്ഞ മെയ് 9ന് രാത്രി കവടിയാര്‍ വെച്ചായിരുന്നു ദിപന്‍ രാജിനെ അപകടം സംഭവിച്ചത്. പിറ്റേതിവസം ആശുപത്രിയില്‍ എത്തിയപ്പോള്‍ ബിനീഷ് കോടിയേരി അടക്കം നിരവധി പേര്‍ സ്ഥലത്ത് ഉണ്ടായിരുന്നു.

പിന്നീട് ആശുപത്രിയില്‍ വെച്ച് മകനെ കാണുമ്പോള്‍ ദീപന്‍ മരിച്ചിരുന്നുവെന്ന് സ്വപ്‌നലേഖ പറയുന്നു. പിന്നീടാണ് അറിഞ്ഞത് ബിനീഷ് തന്നെയാണ് മകന്റെ ആശുപത്രി ബില്ല് അടക്കം അടച്ചതെന്നും. വീട്ടില്‍ പിന്നീട് നടന്ന എല്ലാ ചടങ്ങുകള്‍ക്കും ബിനീഷാണ് മുന്നില്‍ നിന്നതെന്നും അവര്‍ പറഞ്ഞു. പിന്നീടാണ് അറിഞ്ഞത് ഡിജിപി ഓഫീസിന് മുന്നിലാണ് അപകടം നടന്നതെന്ന്. എന്നാല്‍ താന്‍ അറിഞ്ഞത് ശ്രീമൂലം ക്ലബ്ബിന് അടുത്താണ് അപകടം സംഭവിച്ചതെന്നാണെന്നും അവര്‍ പറയുന്നു.

മകനെ അപകടപ്പെടുത്തിയതാണെന്നാണ് സ്വപനലേഖ പറയുന്നത്. മരണത്തിന് 20 ദിവസങ്ങള്‍ക്ക് ശേഷം പോലീസ് പ്രതിയെ പിടിച്ചുവെന്ന് പറഞ്ഞു. മരണത്തില്‍ ദുരൂഹതയില്ലെന്നും എസ്‌ഐ പറഞ്ഞുവെന്നാണ് സ്വപ്‌നലേഖ പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കാണാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ ഇല്ലെന്നാണ് പോലീസ് പറഞ്ഞത്.