കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കോഴിക്കോട്. കൊയിലാണ്ടിയില്‍ കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ചത് വൈപ്പിന്‍ സ്വദേശിയായ രാജീവാണെന്നാണ് പോലീസ് അറിയിച്ചത്. ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയതിന് പിന്നാണ് മരിച്ചത് രാജീവാണോ എന്ന് അറിയാന്‍ പോലീസ് പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ രാജീവിനെ കാണാനില്ലെന്ന് പരാതി ലഭിച്ചിരുന്നു.

ബന്ധുക്കള്‍ എത്തിയാണ് രാജീവാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്. പെയിന്റിങ് തൊഴിലാളിയായ രാജീവ് 30 വര്‍ഷമായി കൊയിലാണ്ടിയിലാണ് താമസം. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും ഒപ്പമാണ് താമസിച്ചിരുന്നത്. ഇയാളുടെ രണ്ട് മക്കളും വിവാഹിതരാണ്. ഭാര്യ നെരത്തെ മരിച്ചിരുന്നു. അതേസമയം രാജീവ് അടുത്തിടെ വീണ്ടു വിവാഹം കഴിച്ചതായി നാട്ടൂകാര്‍ പറയുന്നു.

ഊരള്ളൂര്‍ നടവണ്ണൂര്‍ റോഡില്‍ വയലില്‍ കത്തികരിഞ്ഞ നിലയില്‍ ഞായറാഴ്ച മൃതദേഹം കണ്ടെത്തുകയായിരുന്നു. ആദ്യം കത്തികരിഞ്ഞ രണ്ടുകാലുകളാണ് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് പോലീസ് എത്തി ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ബാക്കി ശരീര ഭാഗങ്ങളും കണ്ടെത്തി. കാലുകണ്ട സ്ഥലത്തുനിന്നുംമ 15 മീറ്റര്‍ അകലെയാണ് ബാക്കി ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.

പ്രദേശത്തെ ആള്‍താമസം ഇല്ലാത്ത വീട് മാത്രമാണുള്ളത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണ ം നടത്തും.