വിവാഹത്തിന് മണിക്കൂറുകൾ മുമ്പ് വധു ഒളിച്ചോടി, വരൻ ചെയ്തത്

തിരൂരങ്ങാടി: ഒളിച്ചോട്ടം ഇപ്പൊള്‍ ഒരു നിത്യ സംഭവം ആയിരിക്കുക ആണ്. വിവാഹിതരായവരും ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ കുറവല്ല. കുഞ്ഞിനെയും പങ്കളിയെയും ഉപേക്ഷിച്ച് മറ്റൊരാള്‍ക്ക് ഒപ്പം പോകുന്നവര്‍ പോലീസ് പിടിയില്‍ ആകുന്ന സംഭവവും ഉണ്ട്. ഇത്തരം പ്രവൃത്തികള്‍ കൊണ്ട് നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങി പോകുന്ന സംഭവവും ഉണ്ടാകുന്നുണ്ട്. ഇത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ തിരൂരങ്ങാടിയില്‍ നിന്നും പുറത്തെത്തുന്നത്.

വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വധു തന്റെ കാമുകനൊപ്പം പോയി. എന്നാല്‍ തോറ്റു കൊടുക്കാന്‍ വരനും കൂട്ടരും ഒരുക്കം ആയിരുന്നില്ല. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ മറ്റൊരു പണ്‍കുട്ടിയുടെ കഴുത്തില്‍ വരന്‍ മിന്നു ചാര്‍ത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് തിരൂരങ്ങാടി സ്വദേശിയായ യുവാവും പള്ളിമുക്ക് സ്വദേശിനിയും ആയുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. ഇരു വീടുകളിലും വിവാഹ ഒരുക്കങ്ങള്‍ തകൃതിയായി നടന്നു. എല്ലാം പൂര്‍ത്തിയായി. എന്നാല്‍ ബുധനാഴ്ച യുവതി തന്റെ കാമുകന്റെ കൂടെ ഒളിച്ചോടുക ആയിരുന്നു. വിവാഹം മുടങ്ങുമെന്ന് ഉറപ്പായതോടെ വധുവിന്റെ വീട്ടുകാര്‍ വിവരം വരന്റെ വീട്ടുകാരെ അറിയിച്ചു.

ഇതോടെ എത്രയും പെട്ടെന്ന് മറ്റൊരു വധുവിനെ കണ്ടെത്താനായി വരന്റെ കുടുംബാംഗങ്ങള്‍ തീരുമാനിച്ചു. അന്വേഷണത്തിന് ഒടുവില്‍ ചെറുപ്പാറയില്‍ നിന്നുള്ള പെണ്‍കുട്ടിയെ വരനായി കണ്ടെത്തി. ചെമ്മാട് ഓഡിറ്റോറിയത്തില്‍ വെച്ച് നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം നടന്നു. ഒളിച്ചോടിപ്പോയ യുവതിയും കാമുകനും കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ ഹാജരായി.

സമാനമായ മറ്റൊരു സംഭവത്തില്‍ വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വധു അപ്രത്യക്ഷമായി. തിരുവനന്തപുരം കല്ലമ്പലത്ത് ആണ് സംഭവം ഉണ്ടായത്. പൈവേലിക്കോണം സ്വദേശിയായ കാമുകനായ യുവാവിനൊപ്പം യുവതി നാടുവുിടുക ആണ് ചെയ്തതെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. വിവാഹത്തിന് ആയി കരുതി വെച്ചിരുന്ന ഇരുപത് പവന്‍ സ്വര്‍ണവും എടുത്തുകൊണ്ടാണ് യുവതി പോയതെന്ന് ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു.

കല്ലറ സ്വദേശിയായ യുവാവിന് ഒപ്പമാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന്റെ തലേ ദിവസത്തെ ആഘോഷങ്ങള്‍ക്ക് ശേഷം രാത്രി 11 മണി വരെ യുവതി ബന്ധുക്കള്‍ക്ക് ഒപ്പം ഉണ്ടായിരുന്നു. ഉറക്കത്തിന് ഇടെ എഴുന്നേറ്റ അമ്മ മകള്‍ വീട്ടിലില്ലെന്ന് മനസിലാക്കുകയും മറ്റുള്ളവരെ വിവരം അറിയിക്കുകയും ആയിരുന്നു. തുടര്‍ന്ന് വീട്ടിലും പരിസര പ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഇതിന് പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അതേസമയം മറ്റൊരു സംഭവത്തില്‍ വരന്‍ ഗള്‍ഫിലേക്ക് ജോലിക്ക് തിരികെ പോയതോടെ ഭാര്യ ചെയ്തതാണ് ഞെട്ടിച്ചത്. കല്യാണത്തിന് ശേഷം പത്താം ദിവസം വരന്‍ ഗള്‍ഫിലേക്ക് പോയതിന് തൊട്ടു പിന്നാലെ ഭാര്യ മുന്‍ കാമുകനെ പാതിരാത്രിയില്‍ വിളിച്ചു വരുത്താന്‍ തുടങ്ങി. ഒടുവില്‍ വീട്ടുകാര്‍ക്ക് സംശയം തോന്നുന്നുണ്ടെന്ന് യുവതി മനസിലാക്കി. ഇതോടെ കാമുകനൊപ്പം 19കാരി മുങ്ങി. പോയപ്പോള്‍ പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും ആയിട്ടാണ് യുവതി മുങ്ങിയത്. കഞ്ചാവ് കേസിലെ പ്രതിയായ കാമുകന് ഒപ്പമാണ് യുവതി പോയത്.