കാമുകന്റെ കൂടെ മദ്യപിക്കുമ്പോൾ ഒരു സുഖം കിട്ടും, പക്ഷെ ഷൂട്ടിംഗ് ലൊക്കേഷനിൽ മദ്യപിച്ചിട്ടില്ല- ചാർമിള

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ചാർമ്മിള. ഒരു കാലതത്ത് മലയാള സിനിമയിൽ നായികയായി തിളങ്ങി നിന്ന നടി. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടായപ്പോൾ അഭിനയത്തിൽ നിന്നും ചാർമിള വിട്ടു നിന്നിരുന്നു. ഇടവേളയ്ക്ക് ശേഷം തിരികെ എത്തിയെങ്കിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ ചാർമിളയ്ക്കായില്ല. നടിയുടെ കരിയറിനെ പ്രതീകൂലമായി ബാധിച്ചത് വ്യക്തി ജീവിതത്തിലെ തിരിച്ചടികളായിരുന്നു. മൂന്നാമത് വിവാഹം കഴിച്ചതിൽ ഒരു കുഞ്ഞ് കൂടി ജനിച്ചതോടെ ഇപ്പോൾ മകന്റെ കൂടെയുള്ള ജീവിതം ആസ്വദിക്കുകയാണ് നടി.

തന്നെക്കുറിച്ചുള്ള പ്രചരണങ്ങളെക്കുറിച്ച് ചാർമിള സംസാരിച്ചതിന്റെ വീഡിയോയാണ് വൈറലാവുന്നത്. ചാർമിള ഷൂട്ടിംഗ് ലൊക്കേഷനിൽ പ്രശ്‌നങ്ങളുണ്ടാക്കിയെന്ന വാർത്തകളെക്കുറിച്ചായിരുന്നു താരത്തിന്റെ പ്രതികരണം. സെറ്റിൽ മദ്യപിച്ചെത്തി, കാരവൻ ചോദിച്ചു, തുടങ്ങിയ ആരോപണങ്ങൾ ചാർമിളയ്‌ക്കെതിരെ ഉയർന്നിരുന്നുവെന്നും എന്താണ് സത്യാവസ്ഥയെന്നുമാണ് അവതാരകൻ ചോദിക്കുന്നത്. ഇതിന് ചാർമിള നൽകിയ മറുപടി ഇങ്ങനെ

കാരവന്റെ കാര്യം പറയുന്നത് തെറ്റാണ്. കാരണം അന്ന് കാരവൻ വന്നിട്ടില്ല. കാരവൻ വിദേശ സിനിമകളിലാണ് കണ്ടിട്ടുള്ളത്. ഇത് ഇന്ത്യയിൽ വന്നാൽ നന്നായിരിക്കുമല്ലോ എന്നായിരുന്നു ഞാൻ നായികയായിരുന്ന കാലത്ത് പറഞ്ഞിരുന്നത്. മദ്യപിച്ചുവെന്ന് പറയുന്നു. ഒരിക്കലുണ്ടായിരുന്നു. വിവാഹത്തിന് മുമ്പായിരുന്നു. കല്യാണം കഴിഞ്ഞ് കുഞ്ഞായി. എന്റെ മൂന്നാമത്തെ ഭർത്താവുമൊത്ത് വിവാഹത്തിന് മുമ്പായി എല്ലാ സ്ഥലത്തും കറങ്ങാൻ പോകുമായിരുന്നു. പബ്ബിലും പാർട്ടിയിലുമൊക്കെ. എന്റെ കാമുകന്റെ കൂടെയാണ് ഞാൻ പോകുന്നത്. പ്രായം അതായിരുന്നു. പക്ഷെ കല്യാണം കഴിഞ്ഞ ശേഷം, കുഞ്ഞുണ്ടായി, അതോടെ സ്വയം മാറ്റം വന്നു.

പക്ഷെ ഷൂട്ടിംഗ് ലൊക്കേഷനിൽ മദ്യപിച്ചിട്ടില്ല. ഷൂട്ടിംഗ് ലൊക്കേഷനിൽ എന്തിനാണ് മദ്യപിക്കുന്നത്. മദ്യപിക്കണമെങ്കിൽ ഒരു പാർട്ണർ വേണം. അത് കാമുകൻ ആകുമ്പോൾ സുഖം കൂടും. രണ്ടു പേരും ഒരുമിച്ച് പോകുന്നു കറങ്ങു. അത് വ്യക്തിപരമായ കാര്യമാണ്. ഷൂട്ടിംഗ് ലൊക്കേഷനിൽ വന്നിട്ട് എന്ത് കാര്യം? രണ്ടും കണക്ട് ചെയ്തിട്ട് കാര്യമില്ല. ഇവിടുത്തെ ജോലി വേഗം തീർത്തിട്ട് വേണം അവിടെ പോയി എൻജോയ് ചെയ്യാൻ എന്നാണ് ചിന്തിക്കുന്നത്.

ഒരു അമ്മ എന്ന നിലയിൽ എന്റെ മകന് ഞാനൊരു മാതൃകയാകണം. നാളെ അവനൊരു തെറ്റ് ചെയ്താൽ അത് ചൂണ്ടിക്കാണിക്കുമ്പോൾ നീയൊരു സ്ത്രീയായിട്ട് ഇങ്ങനെ ചെയ്താൽ പിന്നെ ആണായ എനിക്ക് ചെയ്തു കൂടേയെന്ന് ചോദിക്കും. അത് പാടില്ല. അതിനാൽ മൊത്തമായും നിർത്തി.

എല്ലാവരും സ്‌നേഹത്തോടെ സംസാരിക്കും. പക്ഷെ ഒരു സമയത്ത് എല്ലാവരും അഡ്ജസ്റ്റ്‌മെന്റ്‌സ് ചോദിക്കും. അഡ്ജസ്റ്റ് ചെയ്താൽ ഈ സിനിമയിൽ വരാമെന്ന് പറയും. അപ്പോൾ മതി, സിനിമ വേണ്ട എന്ന് പറഞ്ഞ് ഞാൻ പോകും. പക്ഷെ അവർ പറയുക അവരുടെ കൂടെയുണ്ടായിരുന്നു ഇവരുടെ കൂടെയുണ്ടായിരുന്നു പിന്നെ എന്റെ കൂടെ ഉണ്ടായിക്കൂടെ എന്നാകും. പക്ഷെ അവർ താരതമ്യം ചെയ്യുന്നത് എന്റെ മുൻ കാമകുന്മാരെക്കുറിച്ചാകും.

ഇപ്പോൾ നീ തനിച്ചല്ലേ, എന്റെ കൂടെ വന്നു കമ്പനി തന്നു കൂടെ എന്നാണ് ചോദിക്കുന്നത്. നീ വന്നല്ലേ ഇനി നീ എങ്ങനെ ജീവിക്കും എന്ന് കാണിച്ചത് തരാം എന്ന് വാശി പിടിച്ച് കുറേ പേർ നടക്കുകയാണ്. അങ്ങനെയാണ് കഥകളുണ്ടാകുന്നതും അവസരങ്ങളില്ലാതെ പോകുന്നതും. കുറേപ്പേർ ചാർമിള വരട്ടെ എന്ത് ചെയ്യുമെന്ന് നോക്കാമെന്ന് പറഞ്ഞ് വിളിക്കും. മറ്റ് ചിലർ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ എന്ന് ചിന്തിക്കും.

എന്റെ കാല് പൊട്ടിയിരുന്നു. ഒരു പൊട്ടിയ കാല് ശരിയാക്കാൻ ഡോക്ടർമാർക്ക് മൂന്ന് കൊല്ലം വേണ്ടി വരുമോ? എന്റെ കാല് പൊട്ടുന്നത് കൊറോണയ്ക്കും ഒരു കൊല്ലം മുമ്പാണ്. ഇപ്പോൾ മൂന്ന് കൊല്ലമായി. ഇപ്പോഴും പറയുന്നത് ചാർമിളയ്ക്ക് നടക്കാൻ പറ്റില്ല എന്നാണ്.