തൊടുപുഴ. ഇടുക്കിയിലെ ഇടമലക്കുടിയിൽ വീണ്ടും ശൈശവ വിവാഹം. ഗോത്ര വർഗ വിഭാഗത്തിൽ പെട്ട പതിനഞ്ചുകാരിയെ 47കാരന് വിവാഹം ചെയ്തു നല്‍കി. ഇടുക്കി ഇടമലക്കുടിയിലാണ് സംഭവം. ഒരാഴ്ച മുന്‍പാണ് വിവാഹം നടന്നത്. ഇടമലക്കുടിയിലെ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്ന കുട്ടിയെയാണ് വിവാഹം കഴിച്ച് നൽകിയിരിക്കുന്നത്.
വിവാഹം റദ്ദാക്കാനുള്ള നടപടികളുമായി അധികൃതർ മുന്നോട്ടു പോകുമ്പോൾ ഒരാഴ്ച്ച കാലമായി വിവാഹം കഴിച്ച 47 കാരൻ കുടുംബം നടത്തി വരുകയായിരുന്നു.
സംഭവം അറിഞ്ഞതോടെ വിവാഹം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കോടതിയെ സമീപിച്ചു. ശൈശവ വിവാഹത്തിന് കേസെടുക്കെടാന്‍ സിഡബ്ല്യുസി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗോത്രവര്‍ഗ്ഗ പഞ്ചായത്താണ് ഇടമലക്കുടി. മുന്‍പും ഇടമലക്കുടിയില്‍ ശൈശവ വിവാഹങ്ങള്‍ നടന്നിട്ടുണ്ട്. പെണ്‍കുട്ടിയുടെ അമ്മയും മൂന്നാനച്ഛനും ചേര്‍ന്നാണ് വിവാഹം നടത്തിയിരിക്കുന്നത്.