ആലുവയില്‍ ദമ്പതിമാരെ തടഞ്ഞുനിര്‍ത്തി പണവും വാഹനവും തട്ടിയെടുത്തു

കൊച്ചി. ദമ്പതിമാരെ മര്‍ദിച്ച് പണവും വാഹനവും കവര്‍ന്നു. ആലുവ റൂറല്‍ എസ്പി ഓഫീസിന് സമീപമാണ് വാഹനം തടഞ്ഞ് നിര്‍ത്തിയത്. പുത്തനങ്ങാട് സ്വദേശി പിവി ജൊക്കി, ഭാര്യ ഷൈനി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെ അസീസ് കവലയിലായിരുന്നു സംഭവം.

ദമ്പതിമാര്‍ കുഞ്ചാട്ടുകരയില്‍ നിന്നും ആലുവയിലേക്ക് വരുകായായിരുന്നു. തുടര്‍ന്ന് പ്രതികള്‍ ഇവരുടെ കാറിന് കുറുകെ ബൈക്ക് നിര്‍ത്തി ഇരുവരെയും പിടിച്ചിറക്ക് മര്‍ദ്ദിക്കുകയായിരുന്നു. ദമ്പതിമാരെ ഇടിവള ഉപയോഗിച്ചാണ് മര്‍ദ്ദിച്ചത്. അതേസമയം ഇരുവരെയും മര്‍ദ്ദിച്ചത് കൊടികുത്തുമല സ്വദേശി ഷെഫീഖാണെന്നാണ് പോലീസ് പറയുന്നത്.

പ്രതി ലഹരിക്ക് അടിമയും സ്ഥിരം കുറ്റവാളിയുമാണെന്നാണ് പോലീസ് പറയുന്നത്.