ഡോക്ടര്‍ വന്ദന കൊലക്കേസ്, നിരപരാധിയാണ് ജാമ്യം നല്‍കണമെന്ന് പ്രതി

കൊച്ചി. താന്‍ അരക്ഷിതമായ മാനസികാവസ്ഥിയിലാണ് ഡോക്ടര്‍ വന്ദന ദാസിനെ കൊലപ്പെടുത്തിയതെന്ന് പ്രതി ജി സന്ദീപ്. ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജിയിലാണ് പ്രതി ഇക്കാര്യം പറയുന്നത്. കേസില്‍ താന്‍ നിരപരാധിയാണെന്നും ഒന്നും മനസ്സിലാക്കുവാനുള്ള ശേഷി ആ സമയത്തില്ലായിരുന്നുവെന്നും പ്രതി പറയുന്നു. മരുന്നിന്റെ സ്വാധീനത്തില്‍ എന്താണ് ചെയ്തതെന്ന് തിരിച്ചറിയുവാന്‍ സാധിച്ചില്ല.

അതേസമയം പ്രതി മുമ്പ് ജാമ്യത്തിനായി കൊട്ടാരക്കര മജിസ്‌ട്രേട്ട് കോടതിയെയും കൊല്ലം ജില്ലാ കോടതിയെയും സമീപിച്ചിരുന്നു ഇവിടെ ജാമ്യം തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. മേയ് 10ന് പുലര്‍ച്ചെയാണ് കൊട്ടരാക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെ അഞ്ച് പേരെ പ്രതി അക്രമിച്ച് പരുക്കേല്‍പ്പിച്ചരുന്നു.