റഷ്യയുടെ റോക്കറ്റാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു

കീവ്∙ കിഴക്കൻ യുക്രെയ്നിലെ ക്രാമാറ്റോർസ്കിലെ റെയിൽവേ സ്റ്റേഷനിൽ റഷ്യയുടെ റോക്കറ്റാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നൂറോളം പേർക്ക് പരിക്കേറ്റു. റഷ്യയുടെ രണ്ട് റോക്കറ്റുകളാണ് റെയിൽവേ സ്റ്റേഷനിൽ പതിച്ചത്. സംഭവം നടക്കുമ്പോൾ സുരക്ഷിതസ്ഥാനത്തേക്ക് മാറുന്നതിനായി ആയിരത്തോളം ജനങ്ങൾ സ്റ്റേഷനിൽ ഉണ്ടായിരുന്നുവെന്ന് ഡൊനെറ്റ്‌സ്‌ക് ഗവർണർ പവ്‌ലോ കിറിലെങ്കോ പറഞ്ഞു.

യുക്രേനിയൻ റെയിൽവേയുടെ തലവന്റെ അഭിപ്രായത്തിൽ, വ്യോമാക്രമണത്തെത്തുടർന്ന് യുക്രെയ്നിലെ അതേ പ്രദേശത്ത് നിന്ന് വ്യാഴാഴ്‌ച പലായനം ചെയ്തവരെ കൊണ്ടുപോകുന്ന മൂന്ന് ട്രെയിനുകൾ റഷ്യ തടഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.