1 ലക്ഷം കോടിയോളം രൂപയുടെ തന്റെ സാമ്രാജ്യം ചതിച്ച് വീഴ്ത്തിയത് പ്രശാന്ത് മാങ്ങാടും പ്രമോദ് മാങ്ങാടും, ഡോ ബി ആർ ഷെട്ടി കർമ്മ ന്യൂസിൽ,

പ്രവാസി ബിസിനസുകാരനും വ്യവസായ പ്രമുഖനുമായ ഡോ ബി ആർ ഷെട്ടി കർമ ന്യൂസിൽ. പാലക്കാട് നെന്മാറയിലെ സഹോദരങ്ങളായ പ്രശാന്ത് മാങ്ങാട്, പ്രമോദ് മാങ്ങാട് എന്നിവരുടെ ചതിയും തട്ടിപ്പും കണ്ണീരോടെയാണ് അദ്ദേഹം വിവരിക്കുന്നത്. ഒരു വർഷമായി തന്റെ സാമ്രാജ്യങ്ങൾ തകർന്നിട്ടും ഡോ ബി ആർ ഷെട്ടി എന്നു വരെ അന്തർദേശീയ മാധ്യമത്തിനും ദേശീയ മാധ്യമത്തിനും അഭിമുഖവും പ്രസ്ഥാനവകൾ പൊലും നല്കിയിട്ടില്ല. ഒരു വർഷത്തിനിടെ ഡോ ബി ആർ ഷെട്ടി ആദ്യമായി പ്രതികരിക്കുന്നതും തന്റെ സാമ്രാജ്യം തകർന്നതിന്റെ വിവരങ്ങളും ആദ്യമായി കർമ്മ ന്യൂസിലൂടെ പുറത്ത് വിടുകയാണ്

യു എ ഇ ബാങ്കുകളേ ഷെട്ടിയുടെ സ്ഥാപനം വയ്ച്ച് കള്ള ഒപ്പിട്ട് 50000 കോടി ആണ് പ്രശാന്ത് മാങ്ങാട്, പ്രമോദ് മാങ്ങാട് എന്നിവ്‍ ലോണെടുത്തത്. ലോൺ എടുത്തതിൽ 30000 കോടിയുമായാണ്‌ ഇവർ യു എ ഇയിൽ നിന്നും 10 മാസമായി മുങ്ങിയത്. പാലക്കാട് 1000 കോടിയുടെ ബിനാമി ആശുപത്രി ഇവരുടേതായി കണ്ടെത്തിയിട്ടുണ്ട്.

തകർക്കാൻ ആവില്ലെന്നും വൻ തിരിച്ച് വരവ് നടത്തുമെന്നും ബി ആർ ഷെട്ടി പറഞ്ഞു. പ്രതികളേ നിയമത്തിനു മുന്നിൽ കൊണ്ടുവരും. തൻ്റെ കൈ വിട്ടു പോയ സാമ്രാജ്യം വീണ്ടും കെട്ടിപ്പടുക്കും എന്നും ഷെട്ടി. കർമ്മ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
തന്റെ തന്നെ കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കിയിരുന്ന പ്രശാന്ത് മാങ്ങാട്, സഹോദരൻ പ്രമോദ് മാങ്ങാട് കൂടാതെ നിയോ ഫർമായിൽ സിഇഒ ആയി ജോലി ചെയ്യുന്ന സുരേഷ് നന്ദിരാജ് എന്നിവർ ചേർന്ന് നടത്തിയ സാമ്പത്തിക തിരിമറിയുടെ ഫലമാണ് തൻ്റെ സാമ്രാജ്യം തകർത്തത് എന്നംയിരുന്നു ഷെട്ടി പറഞ്ഞത്. ഡോ ബി ആർ ഷെട്ടിയുടെ എക്സ്ക്ളൂസീവ് ഇന്റർവ്യൂ..25നു വൈകിട്ട് 7 മണിക്ക് കർമ്മ ന്യൂസിൽ, മറക്കാതെ കാണുക..