ബംഗാളിലെ പാർട്ടി ഗുണ്ടകൾ നടത്തുന്ന ക്രൂരതകൾ വിവരിച്ച് ഡോ സി വി ആനന്ദബോസ് കർമ്മ ന്യൂസിൽ. സന്ദേശ് ഗേലിയടക്കമുള്ള പാർട്ടി ഗ്രാമങ്ങളിൽ 100 കണക്കിന് സ്ത്രീകൾ വഴിയിൽ കുത്തിയിരിക്കുന്ന കാഴ്ചയാണ് ഞാൻ കണ്ടത്. രാത്രി 10 മണിയാകുമ്പോൾ പാർട്ടി ഓഫിസിലേക്ക് ചെല്ലണമെന്ന് ഗുണ്ടകൾ പറയുമെന്ന് പെൺകുട്ടികൾ തന്നോട് പറഞ്ഞു. എന്ന കണ്ടതും അവർ അലമുറയിട്ട് കരഞ്ഞ് അവരുടെ സങ്കടങ്ങൾ എന്നോട് വിവരിച്ചു. ന്യായമായത് എന്ത് ചെയ്യുക എന്നതാണ് എന്റെ പോളിസി. അവിടെ എത്തിയ എന്നെ അവർ രാഖി കെട്ടി എന്നെ സ്വീകരിച്ചു.
ഗുണ്ടകളുടെ ശല്യം കൂടിയപ്പോൾ അവരോട് രാജ്ഭവനിൽ താമസിച്ചോളാൻ പറഞ്ഞു. എന്നാൽ അവർ അടുക്കളയിലെ ആയുധങ്ങളുമായി ഗുണ്ടകളെ നേരിട്ടു. അവിടെ ക്രിത്യമായ സ്ത്രീശാക്തീകരണം നടത്താൻ സാധിച്ചു എന്നത് വലിയ നേട്ടമാണെന്നും ഡോ.സിവി ആനന്ദ ബോസ് പറഞ്ഞു.
വീഡിയോ കാണാം