‘ലൈംഗികബന്ധം ഉഭയസമ്മതപ്രകാരമോ?’ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനകേസിൽ ഹൈക്കോടതി

കൊച്ചി : എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനകേസിൽ ലൈംഗികബന്ധം ഉഭയസമ്മതപ്രകാരമോയെന്ന് ഹൈക്കോടതി. അതിജീവിതയും തമ്മിലുള്ള ലൈംഗികബന്ധം ഉഭയസമ്മതപ്രകാരമാണോയെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആദ്യമൊഴിപ്രകാരം ബന്ധം പരസ്പര സമ്മതത്തോടെയെന്ന് മനസിലാകുമെന്ന് കോടതി നിരീക്ഷിച്ചു.

ബലാല്‍സംഗംപോലെ ക്രൂരമാണ് വ്യാജ ആരോപണമെന്നും കോടതി ഓർമിപ്പിച്ചു. എല്‍ദോസിന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി നിരീക്ഷണം. അതേസമയം പീഡന കേസിലെ പരാതിക്കാരിയെ മർദ്ദിച്ച കേസിൽ അഭിഭാഷകരെ പ്രതി ചേർത്ത പൊലീസ് നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.

അഭിഭാഷകരായ ജോസ് ജെ ചെരുവിൽ, അലക്സ് എം സക്കറിയ, പിഎസ് സുനീർ എന്നിവർ സമർപ്പിച്ച ഹർജിയിൽ ആണ് ഉത്തരവ്. പരാതിക്കാരിയെ അഭിഭാഷകരുടെ ഓഫീസിൽ വച്ച് മർദ്ദിച്ചുവെന്നാണ് കേസ്. വഞ്ചിയൂർ പോലീസിൻ്റെ എഫ് ഐ ആർ റദ്ദാക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.