കൊല്ലത്ത് മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

കൊല്ലം: പട്ടത്താനം ജവഹർ നഗറിൽ പിതാവിനെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. ജോസ് പ്രമോദ് (41) , മക്കളായ ദേവനാരായണൻ (9), ദേവനന്ദ(4) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

വീട് തുറക്കാത്തതിനെത്തുടര്‍ന്ന് ജോസ് പ്രമോദിന്‍റെ പിതാവ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിെത്തി വാതില്‍ തുറന്നപ്പോഴാണ് മൂന്നുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തി ജോസ് പ്രമോദ് ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇന്നു രാവിലെയാണ് സംഭവം. കുട്ടികളെ രണ്ടു പേരെയും വീടിനുള്ളിലെ സ്റ്റെയർകേസിനോടുചേർന്ന ഭാഗത്തും ജോസിനെ വീട്ടിലെ ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. പൊലീസെത്തി വിവരം ശേഖരിച്ചു വരികയാണ്. കുടുംബപ്രശ്നമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ആത്മഹത്യ ചെയ്യുകയാണെന്ന് സഹോദരന് ഫോണിൽ മെസേജ് അയച്ചശേഷമായിരുന്നു ജോസ് പ്രമോദ് ജീവനൊടുക്കിയത്. ജോസിന്റെ ഡോക്ടറായ ഭാര്യ മറ്റൊരു സ്ഥലത്താണ് താമസിക്കുന്നത്.